കോഴിക്കോട്: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ്. 2,80,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. നരിക്കുനി വരിങ്ങലോറമ്മേൽ ദിനേശനെയാണ് (50) കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിൽ മൊത്തം 57 വർഷം കഠിനതടവും പിഴയും വിധിച്ചിട്ടുണ്ട്. തടവ് ഒന്നിച്ചനുഭവിച്ചാൽ മതി.

പിഴ സംഖ്യയിൽനിന്ന് 200000 രൂപ പെൺകുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷവും 10 മാസവും കൂടി തടവ് അനുഭവിക്കണം. കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അഞ്ചുവയസുകാരിയെ കൊണ്ടുപോയി ബലാത്സം?ഗം ചെയ്തുവെന്നതാണ് പ്രതിക്കെതിരെയുള്ള കേസ്.