ലോസ് ഏഞ്ചല്‍സ്: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഭിന്നലിംഗക്കാരിയായ മകള്‍ രംഗത്ത്. പിതാവ് സ്വാര്‍ത്ഥനും ക്രൂരനും തന്നെ മാത്രം സ്നേഹിക്കുന്ന വ്യക്തിയുമാണെന്നാണ് ഭിന്നലിംഗക്കാരിയായ മകള്‍ വിവിയന്‍ ജെന്ന വില്‍സണ്‍ വിശേഷിപ്പിക്കുന്നത്. മസ്‌ക്കിന്റെ ആദ്യ ഭാര്യയിലെ ഇരട്ടക്കുട്ടികശളില്‍ ഒരാളായ വിവിയന്‍ ആണ്‍കുട്ടിയായിട്ടാണ് വളര്‍ത്തപ്പെട്ടത്. 18 വയസായപ്പോഴാണ് വിവിയന്‍ താന്‍ ഭിന്നലിംഗക്കാരിയാണെന്ന് വെളിപ്പെടുത്തിയത്.

സേവ്യര്‍ എന്ന തന്റെ പഴയ പേരും ലിംഗവും മാറ്റണെന്ന് ആവശ്യപ്പെട്ട് വിവിയന്‍ കോടതിയെ സമീപിച്ചതോടെയാണ് ഇക്കാര്യം ലോകം
അറിയുന്നത്. മസ്‌ക്കും ആദ്യഭാര്യ വില്‍സണുമായി 2008 ലാണ് വേര്‍പിരിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം ബ്രിട്ടീഷ് സിനിമാതാരമായ തലൂലാ റിലിയെ വിവാഹം ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പിതാവുമായി സംസാരിച്ചിട്ട് എന്നാണ് വിവിയന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് മകളും താനുമായുള്ള ബന്ധം വഷളായതിനെ കുറിച്ച് ഇലോണ്‍ മസ്‌ക്ക് ആദ്യമായി പരസ്യമായി പ്രതികരിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ നടന്ന വാഗ്്വാദങ്ങളില്‍ തന്റെ മകള്‍ ഒരു കമ്മ്യൂണിസ്റ്റാമെന്ന് മസ്‌ക്ക് കുറ്റപ്പെടുത്തിയിരുന്നു. അത് കൊണ്ട് തന്നെ ധനികര്‍ എല്ലാം തന്നെ പിശാചുക്കളാണെന്ന ചിന്ത മകളില്‍ ഉണ്ടായത് എന്നുമാണ് പിതാവ് ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല ഈയിടെയായി വിവിയനെ കുറിച്ച് സംസാരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാം തന്നെ അവരുടെ പഴയ പേരായ സേവിയര്‍ എന്നാണ് മസ്‌ക്ക് വിശേഷിപ്പിക്കാറുള്ളത്. തന്റെ മകനായിരുന്ന സേവിയര്‍ മരിച്ചുപോയി എന്ന് കൂടെ മസ്‌ക്ക് വിശേഷിപ്പിച്ചതോടെയാണ് വിവിയന്‍ തുറന്ന പോരാട്ടവുമായി രംഗത്തെത്തിയത്.

മസ്‌ക് അടുത്തിടെ മുന്‍ കാമുകിയും കനേഡിയന്‍ ഗായികയുമായ ഗ്രൈംസുമായി പിരിഞ്ഞതും അടക്കം വാര്‍ത്തകളില്‍ ഇംപിടിച്ചിരുന്നു. ഇതിനവിടെ മസ്‌ക്കിനും തനിക്കും രണ്ടാമതൊരു കുഞ്ഞു കൂടിയുണ്ടെന്ന ഗ്രൈംസിന്റെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. 2018ലാണ് ഗ്രൈംസും ഇലോണ്‍ മസ്‌ക്കും പ്രണയത്തിലായത്. ഇപ്പോള്‍ ഇരുവരും പാതി പിരിഞ്ഞുവെന്നാണ് മസ്‌ക് വെളിപ്പെടുത്തിയിരുന്നത്.