കണ്ണൂർ: എരഞ്ഞോളിപാലത്തിനടുത്തെ ആഫ്റ്റർ കെയറിൽ തമിഴ്‌നാട് സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നതിനെ തുടർന്ന് തലശേരി ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.

പന്ന്യന്നൂർ ഗവ. ഐ.ടി. ഐയിലെ വെൽഡർ കോഴ്സ് വിദ്യാർത്ഥി പ്രവീൺകുമാറിനെയാ(19)ണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് കരൂർതന്തോനി സായിബാബ നഗറിലെ പാണ്ഡ്യരാജന്റെയും മീനാക്ഷിയുടെയും മകനാണ് പ്രവീൺ കുമാർ. ഒന്നരവയസു മുതൽ തൃശൂർ ആഫ്റ്റർ കെയർ ഹോമിലായിരുന്നു കഴിഞ്ഞിരുന്നത്. പ്രായപൂർത്തിയായതോടെ തലശേരിയിലേക്ക് മാറ്റുകയായിരുന്നു.

തലശേരി ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷംമൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്മാറ്റി. മൃതദേഹം പോസ്റ്റു മോർട്ടം നടത്തിയതിനു ശേഷം ചൊവ്വാഴ്‌ച്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രവീൺകുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നതിനെ തുടർന്ന്പൊലിസ് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.