ഭോപ്പാൽ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം പരിഗണനയില്ലെന്ന് മധ്യപ്രദേശിലെ ബിജെപി സർക്കാർ. മധ്യപ്രദേശിൽ ഹിജാബ് വിഷയത്തിൽ ഒരു വിവാദവുമില്ലെന്നും, നിരോധനം സംബന്ധിച്ചുള്ള തീരുമാനങ്ങളൊന്നും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലില്ലെന്നും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. മറ്റൊരു സംസ്ഥാനത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിങ് പർമർ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ പിന്തുണക്കുകയും, ഹിജാബ് നിരോധിക്കണമെന്ന് വാദിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മിശ്രയുടെ പ്രസ്താവന.