ബംഗളൂരു: ഹോസ്റ്റലിലെ അന്തേവാസികളായ യുവതികളുടെ ന​ഗ്ന ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ച് കൊടുത്ത നഴ്സ് അറസ്റ്റിൽ. അശ്വിനി എന്ന 25കാരിയാണ് പിടിയിലായത്. ബംഗ്ളൂരുവിലെ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്സാണ് അശ്വനി. യുവതിയുടെ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ രണ്ട് വിവാ​ഹം കഴിച്ച യുവതിയുടെ കാമുകന്റെ നിർദ്ദേശാനുസരണം ഹോസ്റ്റലിലെ പെൺകുട്ടികളുടെ കുളിമുറി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ന​ഗ്ന വീഡിയോകൾ രഹസ്യമായി ചിത്രീകരിച്ച് ഇയാൾക്ക് അയച്ച് കൊടുക്കുന്നത് പതിവായിരുന്നു. യുവതിയുടെ സ്വന്തം ന​ഗ്ന വീഡിയോകളും അശ്വനി കാമുകന് കൈമാറിയിരുന്നു.

ബംഗ്ളൂരുവിലെ വൈറ്റ്ഫീൽഡിലെ പ്രശസ്തമായ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അശ്വിനി. ഡിസംബർ അഞ്ചിന് ഹോസ്റ്റലിലെ കുളിമുറിയിലെ വെന്റിലേഷനിൽ ക്യാമറ ഓണാക്കിയ നിലയിലുള്ള മൊബൈൽഫോൺ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഫോൺ ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെ അമിതമായി ഉറക്കഗുളിക കഴിച്ച് അശ്വിനി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് അശ്വിനി എല്ലാം തുറന്നുപറഞ്ഞു. കാമുകന്റെ ആവശ്യപ്രകാരമാണ് ദൃശ്യം പകർത്താൻ ശ്രമിച്ചതെന്നും പ്രണയം നഷ്ടപ്പെടാതിരിക്കാൻ അയാൾ പറഞ്ഞതെല്ലാം അനുസരിക്കുകയായിരുന്നു എന്നുമാണ് അശ്വിനി പൊലീസിനോട് പറഞ്ഞത്.

അശ്വിനി നേരത്തേ രണ്ട് വിവാഹം കഴിച്ചിരുന്നു. എന്നാൽ, രണ്ടും അധികനാൾ നീണ്ടില്ല. അങ്ങനെയിരിക്കെയാണ് ഒരു റോങ് നമ്പർ ഫോൺകാേളിലൂടെ ഹോട്ടലിലെ ഷെഫായ പ്രഭുവിനെ പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. പ്രണയബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി അശ്വനിയെക്കൊണ്ട് ഇയാൾ പല കാര്യങ്ങളും ചെയ്യിച്ചിരുന്നു. ഇയാളുടെ ആവശ്യപ്രകാരം അശ്വിനി സ്വന്തം നഗ്ന ചിത്രങ്ങളും പകർത്തി അയച്ചിരുന്നു. അതുകഴിഞ്ഞപ്പോഴാണ് കൂട്ടുകാരികളുടെ നഗ്നരംഗങ്ങൾ പകർത്തി അയയ്ക്കാൻ ആവശ്യപ്പെട്ടത്. ആദ്യം എതിർത്തെങ്കിലും നിർബന്ധവും ഭീഷണിയും തുടർന്നതോടെ രംഗങ്ങൾ പകർത്തുകയായിരുന്നു. പ്രഭുവിന്റെ പക്കൽനിന്ന് നിരവധി നഗ്നചിത്രങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ വെല്ലൂരിൽ നിന്നാണ് പ്രഭുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, അശ്വിനി പറഞ്ഞതെല്ലാം ശരിയാണെന്ന് പൊലീസിന് മനസ്സിലായി. കൂടാതെ വീഡിയോകൾ ഓൺലൈനിൽ വിൽക്കുകയായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്.