ന്യൂഡൽഹി: പ്രശസ്ത നടി സിമ്രൻ സിംഗിനെ മഹാനദിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദുരൂഹ സാഹചര്യത്തിൽ ഒറിയ താരം കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സിമ്രനെ സെൽഫി ബേബോ എന്ന പേരിലും അറിയപ്പെട്ടിരുന്നു. മുഖത്തും തലയിലും ഗുരുതരമായ പരുക്കുകളോടെയാണ് താരത്തെ കണ്ടെത്തിയത്. താരത്തിന്റെ മൃതദ്ദേഹത്തിനടുത്ത നിന്നും ബാഗ് ലഭിച്ചിട്ടുണ്ടെന്നും കൊലപാതകമാണോ എന്നതിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറയുന്നു.

അതേസമയം, നടിയുടെ മരണം കൊലപാതകമാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. മരണത്തിന് പിന്നിൽ നടിയുടെ ഭർത്താവാണെന്നാണ് കുടുംബത്തിന്റെ ആരോപണം. തന്നെ ആരോ കൊലപ്പെടുത്തുമെന്ന രീതിയിൽ നടിയുടെ അവസാന ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്. താൻ മാനസികമായി തളർന്നിരിക്കുകയാണെന്നും എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് ദൂരേക്ക് പോകുന്നുവെന്നുമാണ് നടി ഈ ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഈ ശബ്ദ സന്ദേശം ഇപ്പോൾ വൈറലാണ്. എന്നാൽ ഈ ആരോപണം നടിയുടെ ഭർത്താവ് നിഷേധിച്ചു.