തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി ചിത്രീകരിച്ചു കൊണ്ടുള്ള ഫ്‌ളക്‌സ് ബോർഡിനെ തുടർന്ന് സൈബർ ഇടത്തിൽ ട്രോൾ മഴ. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് പിണറായി വിജയന്റെ ഫ്ളക്സ് സ്ഥാപിച്ചത്. ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞുവെന്ന് ഫ്ളകസിൽ എഴുതിയിരിക്കുന്നത്. ക്ഷേത്ര മതിലിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് മേൽ സ്ഥാപിച്ച ഫ്ള്ക്സ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ് വൈറലായതോടെ ട്രോളന്മാരും പണി തുടങ്ങി.

'അന്നം തരുന്നത് കർഷകരല്ലേ, അപ്പോ അവരല്ലേ ദൈവം എന്ന് ചോദിക്കുന്ന കുട്ടിയോട് കിറ്റ് തന്നത് നിന്റെ അപ്പൂപ്പനാണോ' എന്ന ചോദിക്കുന്ന ട്രോൾ അ്കകം സമജമാവണ്. 'ദൈവം തന്ന നിധിയേ' എന്ന ക്യാപ്ക്ഷനോട് ഭക്ഷ്യ കിറ്റിന്റെ ചിത്രം പങ്കുവെക്കുന്നതടക്കമുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

നമ്മുടെ നാട് ഇതെങ്ങോട്ടേക്കാണ് പോകുന്നതെന്നും ഫേസ്‌ബുക്കിലെ സിപിഐമ്മുകാർ ഗ്രൗണ്ട് ലെവലിലേക്ക് ഇറങ്ങി എന്ന് തോന്നുന്നു തുടങ്ങിയാണ് ഫ്ളക്സിൽ ഉയരുന്ന പരിഹാസം. ഭൗതിക വാദം എന്ന പ്രത്യയശാസ്ത്രത്തിന്റെ അന്തഃസത്തയിൽ പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയുടെ മഹാഭൂരിപക്ഷം ജനങ്ങളിലേക്ക് കടന്നു ചെല്ലാൻ കഴിയാത്തതിന്റെ പ്രധാന കാരണം നിരീശ്വരവാദികൾ എന്ന പ്രചാരണമായിരുന്നുവെന്നും പരിശോധിച്ചാൽ മതിയാവും എന്ന് മുമ്പ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിന്റെ പത്രക്കട്ടിംഗിനൊപ്പം വച്ചാണ് ഫ്ളക്സിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അതേസമയം വിഗ്രഹവൽക്കരണത്തിന് എതിരെ നിലപാട് സ്വീകരിക്കുന്ന സിപിഎം പിണറായിക്കെതിരെ നടപടി എടുക്കുമോ എന്നത് അടക്കമുള്ള ചോദ്യങ്ങളും സൈബർ ഇടത്തിൽ ഉയരുന്നുണ്ട്. അതിനിടെ ക്ഷേത്രത്തിനു തൊട്ടുമുന്നിൽ ഇത്തരമൊരു ഫ്ളക്സ് വച്ചത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.

ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം എന്നു കാട്ടി പിണറായി വിജയന്റെ വലിയ ചിത്രവും ഫ്ളക്സിലുണ്ട്. ഇതിനെതിരേ സോഷ്യൽമീഡിയയിൽ വ്യാപകമായി പരിഹാസവും പ്രതിഷേധവും ഉയരുന്നുണ്ട്.

കോൺഗ്രസ് മുൻ എംഎൽഎ വി.ടി. ബൽറാനും ചിത്രത്തെ പരിഹസിച്ച് രംഗത്തെത്തി. രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയൻ. എന്നായിരുന്നു ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.