ന്യുഡൽഹി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി 75 വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പേരിൽ നടക്കുന്ന 75 വർഷികാഘോഷഭാഗമായാണ് ട്രെയ്‌നുകൾ പ്രഖ്യാപിച്ചത്.രാജ്യത്തിന്റെ എല്ലാ മേഖലയേയും ബന്ധിപ്പിക്കുന്നതാകും ഈ ട്രെയിനുകൾ. ചെറുവിമാനത്താവളങ്ങളെ ബന്ധപ്പെടുത്തി ഉഡാൻ വിമാന സർവീസ് തുടങ്ങിയ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക.

മുഴുവൻ സർവ്വീസുകളും ഒരു വർഷത്തിനുള്ളിൽ ആരംഭിക്കും.അടിമുടി മാറ്റവുമായാണ് തീവണ്ടി എത്തുന്നത്.വന്ദേഭാരത് ട്രെയിനുകളുടെ നിലവിലുള്ള രൂപകൽപ്പനയിൽ മാറ്റം വരുത്തിയാണ് പുതിയ ട്രെയിനുകളുടെ നിർമ്മാണം .2022 മാർച്ച് മാസത്തിൽ പുതിയ ട്രെയിനുകളുടെ നിർമ്മാണം പൂർത്തിയാക്കും. ജൂണിൽ ട്രെയിനുകളുടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

ഓട്ടോ മാറ്റിക് ഡോറുകൾ, യുറോപ്യൻ സീറ്റുകൾ, അതത് സീറ്റുകളിലെ ലൈറ്റുകൾ ഓരോ യാത്രക്കാരനും സജ്ജീകരിക്കാനുള്ള സംവിധാനം തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഈ ട്രെയിനിൽ സജ്ജീകരിച്ചിട്ടുള്ളത്.ബാക്റ്റീരിയ രഹിത എയർകണ്ടീഷൻ സംവിധാനം,പുഷ് ബാക്ക് സംവിധാനമുള്ള സീറ്റുകൾ,കേന്ദ്രീകൃത കോച്ച് മോണിറ്ററിംങ് സംവിധാനം,മറ്റ് ലൈറ്റുകൾ ഓഫായാൽ പ്രവർത്തിക്കുന്ന നാല് ഡിസാസ്റ്റർ ലൈറ്റുകൾ,വൈദ്യുതി മുടങ്ങിയാൽ വെന്റിലേഷൻ സംവിധാനം,നാല് എമർജൻസി പുഷ് ബട്ടണുകൾ,നാല് എമർജൻസി വിൻഡോകൾ,മഴക്കാലത്ത് സുരക്ഷ ഉറപ്പാക്കാൻ പ്രളയ സുരക്ഷാ സംവിധാനങ്ങൾ