കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി സുധാകരൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. വൈസ് അഡ്‌മിറൽ എ.കെ. ചൗള, മേയർ എം.അനിൽകുമാർ, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവരുൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ശോഭാ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള എൻ.ഡി.എ. നേതാക്കളും എത്തിയിരുന്നു.

നിശ്ചയിച്ച സമയത്തിലും അരമണിക്കൂർ വൈകിയാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തിയത്. 2.55ന് ഉദ്ഘാടന വേദിയിൽ എത്തും വിധമായിരുന്നു യാത്രാ പരിപാടികൾ നിശ്ചയിച്ചിരുന്നത്. എന്നാൽ 3.15 ഓടെയാണ് അദ്ദേഹം വിമാനമിറങ്ങിയത്. 6100 കോടി രൂപയുടെ വികസന പദ്ധതികളാണ് അദ്ദേഹം രാജ്യത്തിന് സമർപ്പിക്കുന്നത്‌. പ്രധാനമന്ത്രി എത്താൻ വൈകിയതോടെ മറ്റ് പരിപാടികളുടെ സമയവും അതനുസരിച്ച് മാറും. ബിജെപി കോർകമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

എറണാകുളം ജില്ലയിൽ 4000 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. അഞ്ച് ഔദ്യോഗിക പരിപാടികളിലാണ് മോദി പങ്കെടുക്കുക. ബി.പി.സി.എൽ പ്ലാൻറ് മോദി നാടിന് സമർപ്പിക്കും. അമ്പലമേട് വി.എച്ച്.എസ്.ഇ സ്കൂൾ ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ്. അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനലായ സാഗരികയുടെ ഉദ്ഘാടനവും നിർവഹിക്കും. ബിജെപി കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.

അതേസമയം ഇന്ധനവില വർധനവിനും കേന്ദ്രനയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ കറുത്ത ബലൂൺ ഉയർത്തി പ്രതിഷേധിച്ചു. ഹിൽ പാലസിന് മുമ്പിലായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി ബി.പി.സി.എല്ലിലേക്ക് പോകുന്ന ഇരുമ്പനം സിഗ്നലിലാണ് പ്രതിഷേധം നിശ്ചയിച്ചിരുന്നത്. എന്നാൽ എസ്.പി.ജിയുടെ നിർദ്ദേശം കണക്കിലെടുത്ത് ഹിൽ പാലസിന് മുമ്പിലേക്ക് മാറ്റുകയായിരുന്നു. 500ഒാളം കറുത്ത ബലൂണുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

നാവിക സേനാ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് ഹെലിപാഡിൽ ഇറങ്ങും. കാറിൽ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂൾ ഗ്രൗണ്ടിൽ എത്തുന്ന അദ്ദേഹം ബി.പി.സി.എല്ലിന്റെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമർപ്പിക്കും. അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനലായ 'സാഗരിക'യുടെ ഉദ്ഘാടനവും നിർവഹിക്കും. തുറമുഖത്തെ ദക്ഷിണ കൽക്കരി ബർത്തിന്റെ പുനർനിർമ്മാണ ശിലാസ്ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈൻ എൻജിനിയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ്ടൺ ഐലൻഡിലെ റോ-റോ വെസലുകളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിനുശേഷം അദ്ദേഹം ബിജെപി.കോർ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കും. തുടർന്ന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.