മലപ്പുറം: കോഴിക്കോട് മാങ്കാവിൽ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്ലാറ്റിൽ നിന്നും മാരക മയക്കുമരുന്നായ 25 ഗ്രാം എം ഡി എം എ (കൊമേഷ്യൽ ക്വാണ്ടിറ്റി) യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടിൽ റജീനയെ (38) പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ യുവതി ചില്ലറക്കാരിയല്ലന്നാണ് പൊലീസ് പറയുന്നത്.

ഫ്ലാറ്റ് കേന്ദ്രീകരിച്ച് വർഷങ്ങളോളമായി മയക്കുമരുന്ന് വിൽപ്പന നടത്തി വരുകയായിരുന്നു യുവതി . 4 ഗ്രാം എംഡിഎംഎ യുമായി പരപ്പനങ്ങാടിയിൽ അറസ്റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്പിൽ മുഷാഹിദ്(32) എന്നയാളെ ചോദ്യംചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് നടന്നത്.

കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിൽ പ്രധാന പ്രതിയാണ് യുവതി എന്ന് പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര പറയുന്നു. കൂടുതൽ അന്വേഷണം നടക്കുന്നതായും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഉണ്ടോ എന്നത് അന്വേഷണ വിധേയമാകേണ്ടതുണ്ടന്നും ഇനിയും പ്രതികൾ വലയിലാകാൻ സാധ്യത ഉണ്ടെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

ഇൻസ്പെക്ടർക്ക് പുറമേ പ്രിവെന്റിവ് ഓഫീസർമാരായ ടി പ്രജോഷ് കുമാർ, കെ പ്രദീപ് കുമാർ, ഉമ്മർകുട്ടി സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി,ദിദിൻ,അരുൺ, ജയകൃഷ്ണൻ, വിനീഷ് പി ബി,ശിഹാബുദ്ദീൻ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിത കെ, ശ്രീജ എം എക്സൈസ് ഡ്രൈവർ വിനോദ് കുമാർ എന്നിവ എന്നിവരടങ്ങിയ ടീമാണ് യുവതിയെ സ്‌കോഡിൽ ഉണ്ടായിരുന്നത് .

പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തിരിക്കയാണ്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത ദിവസം കോടതിയെ സമീപിക്കുമെന്നാണ് പൊലീസ് അധികൃതരിൽ നിന്നും അറിയാൻ സാധിക്കുന്നത്