ചെന്നൈ : തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ഹാജ്യാർ മുഹമ്മദ് യൂസഫ് സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്. പ്ലസ് ടു വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.

പരീക്ഷ എഴുതുന്നതിനിടെയായിരുന്നു സംഭവം. വിദ്യാർത്ഥിനി പരീക്ഷ എഴുതിയ ക്ലാസിന്റെ ചുമതല അദ്ധ്യാപകനായിരുന്നു. പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥിനിയുടെ അടുത്തുചെന്ന ഇയാൾ മോശമായി പെരുമാറുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയ പെൺകുട്ടി വീട്ടിൽ വിവരം പറഞ്ഞു. വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലീഷ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചതോടെ മാതാപിതാക്കളും പ്രദേശവാസികളും സ്‌കൂളിൽ എത്തി പ്രതിഷേധിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രധാന അദ്ധ്യാപകൻ അറിയിച്ചു.പരാതിയിൽ പോക്സോ നിയമ പ്രകാരമാണ് ഇംഗ്ലീഷ് അദ്ധ്യാപകനെതിരെ കേസ് എടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.