ജയ്പൂർ: സബ് കലക്ടറുടെ സഹോദരിയെ കൈയും കാലും കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിൽ വീട്ടിൽ കണ്ടെത്തി. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും 55 കാരിയുടെ ജീവൻ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ മാനസസരോവർ ഏരിയയിലാണ് സംഭവം. ജയ്പൂരിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ രാജസ്ഥാൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സഹോദരി വിജയമ്മയാണ് മരിച്ചത്.

രാവിലെ വീട്ടുകാർ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. അബോധാവസ്ഥയിൽ കൈയും കാലും കെട്ടിയ നിലയിൽ സത്രീയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.