മുംബൈ: കോവിഡ്-19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ ആശുപത്രി വിട്ടു. വ്യാഴാഴ്ച വീട്ടിലെത്തിയ കാര്യം സച്ചിൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാർച്ച് 27-നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ആറു ദിവസങ്ങൾക്കു ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം മുൻകരുതലെന്ന നിലയ്ക്ക് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

വീട്ടിലെത്തിയ താരം ഐസൊലേഷനിൽ കഴിയും. തനിക്ക് വേണ്ടി പ്രാർത്ഥിച്ച ആരാധകർക്കും പരിചരിച്ച മെഡിക്കൽ സ്റ്റാഫിനും സച്ചിൻ നന്ദിയറിയിച്ചു.

 

സച്ചിനൊപ്പം റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടൂർണമെന്റിൽ ഒപ്പം കളിച്ച എസ്. ബദ്രിനാഥ്, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.