കണ്ണൂർ: അഴീക്കോട് മൂന്ന് നിരത്തിൽവെച്ച് എസ്.ഡി.പി. ഐ പ്രവർത്തകരെ അക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഏഴ് സി.പി. എം പ്രവർത്തകരെ കോടതി 21മാസം വീതം തടവിന് ശിക്ഷിച്ചു.അഴീക്കോട് സ്വദേശികളായ ഉപ്പായിച്ചാൽ ഹൗസിൽ രാമചന്ദ്രൻ, മീത്തിൽ രഞ്ചിത്ത്, ചോറൻഷമൽ , ശ്രീപ്രഭയിൽ എസ്.സനീഷ്, പ്രസാദത്തിൽ കെ.സജേഷ്, ഒണ്ടേൻഹറൗസിൽ ഒ.സജിത്ത്, അഴീക്കലിലെ കെ.സുഭാഷ് എന്നിവരെയാണ് കണ്ണരർ അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് രാജീവൻ വാച്ചാൽ ശിക്ഷിച്ചത്.

2015 .ജനുവരി 15ന് എസ്.ഡി.പി. ഐ പ്രവർത്തകരായ സുപീർ, ജംഷിദ്,രഹനാസ് എന്നിവരെ മാരകായുധങ്ങളുമായെത്തി അക്രമിച്ചു പരുക്കേൽപ്പിച്ചുവെന്നാണ് കേസ്. പ്രതികളെല്ലാം അഴീക്കോട്ടെ സജീവ സി.പി. എം പ്രവർത്തകരാണ്.