പത്തനംതിട്ട: കാമുകിയുടെ പതിമൂന്നു വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ. റാന്നി സ്വദേശി ഷിജു(40) ആണ് അറസ്റ്റിലായത്. പിതാവ് ഉപേക്ഷിച്ചു പോയ പെൺകുട്ടിക്ക് അമ്മയും രണ്ടു സഹോദരിമാരുമാണുള്ളത്. ഇവർ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്. മാതാവും ഇരയും ഒറ്റയ്ക്ക് വാടക വീട്ടിലാണ് താമസം. ഇവിടെ നിത്യസന്ദർശകനാണ് ഷിജു.

പെൺകുട്ടി ഒമ്പതിലാണ് പഠിക്കുന്നത്. താൻ അഞ്ചിൽ പഠിക്കുന്ന സമയത്താണ് അമ്മയുടെ കാമുകനായി ഷിജു വീട്ടിലെത്തുന്നത് എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷിജു അങ്കിൾ എന്നാണ് പെൺകുട്ടി ഇയാളെ വിളിച്ചിരുന്നത്. സുരേഷ് എന്നും പേരുണ്ട്. പെൺകുട്ടിയുടെ അമ്മയ്ക്ക് കൂലിപ്പണിയാണ്. മാതാവ് ജോലിക്ക് പോയിക്കഴിഞ്ഞാൽ പെൺകുട്ടി ഒറ്റയ്ക്കാന് വീട്ടിലുള്ളത്. കഴിഞ്ഞ 27 നാണ് ആദ്യ പീഡന ശ്രമം നടന്നത്. മാതാവ് പള്ളിയിൽ പോയ സമയത്ത് വീട്ടിലെത്തിയ ഷിജു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.

ഇക്കഴിഞ്ഞ എട്ടിനാണ് വീണ്ടും പീഡനശ്രമം നടന്നത്. തലേന്ന് രാത്രി വീട്ടിലുണ്ടായിരുന്ന ഷിജു മാതാവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. അതിന് ശേഷം ഫോണിൽ വിളിച്ച് സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുകയും ചെയ്തു. തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടു കൂടി ഷിജു ബൈക്കിൽ കയറ്റി സ്‌കൂളിൽ കൊണ്ടു വിടുമായിരുന്നുവെന്നും മാതാവാണ് ഇതിന് നിർബന്ധിച്ചിരുന്നതെന്നും പെൺകുട്ടി പറയുന്നു.

ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ താൻ ചാകുമെന്ന് ഷിജു പെൺകുട്ടിയോട് പറഞ്ഞിരുന്നുവത്രേ. റാന്നി പൊലീസ് ഇൻസ്പെക്ടർ എം.ആർ. സൂരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.