സന്നിധാനം: കഴിഞ്ഞ ദിവസം ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയതിന്റെ പേരിൽഡ സംസ്ഥാനത്ത് ഹർത്താൽ നടക്കുകയും വ്യാപകമായ അക്രമ സംഭവങ്ങൾ അരങ്ങേറുന്നതിനിടയിൽ ശബരിമലയിൽ വീണ്ടും ആചാരലംഘനം. ശബരിമലയിൽ മറ്റൊരു സ്ത്രീ കൂടി ഇന്നലെ (ജനുവരി 3) രാത്രി ദർശനം നടത്തി. ശ്രീലങ്കൻ യുവതിയാണ് ശബരിമലയിൽ ദർശനം നടത്തിയത്. നാൽപ്പത്തിയാറ് വയസുള്ള ശശികലയാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഭർത്താവിനും കുഞ്ഞിനും ഒപ്പമാണ് ഇവർ എത്തിയത്.

കുടുംബസമേതമാണ് ശശികല ദർശനത്തിനെത്തിയത്. ഒമ്പത് മണിക്ക് മലകയറിയ ശശികലയും കുടുംബവും പതിനൊന്ന് മണിയോടെ ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങി. ശശികലയ്ക്കൊപ്പം ഭർത്താവും കുഞ്ഞും ശബരിമല ദർശനം നടത്തി.അതേസമയം മറ്റൊരു സ്ത്രീ കൂടി ഇന്ന് ശബരിമല ദർശനത്തിനെത്തി. ദീപ എന്ന യുവതിയാണ് ഇന്ന് ശബരിമല ദർശനത്തിനെത്തിയത്. എന്നാൽ ദീപ ദർശനം നടത്താതെ തിരിച്ചിറങ്ങി.മരക്കൂട്ടം വരെ എത്തിയ ദീപ ദർശനം നടത്താതെ തിരിച്ചിറങ്ങുകയായിരുന്നു. മരക്കൂട്ടം വരെ എത്തിയ ദീപയെ പ്രതിഷേധം കാരണം തിരിച്ചിറങ്ങുകയായിരുന്നു. കനകദുർഗയ്ക്കും ബിന്ദുവിനും ശേഷമാണ് ശശികല ശബരിമല ദർശനം നടത്തിയത്.

അതേസമയം ശബരിമലയിൽ യുവതി ദർശനം നടത്തി എന്നതിന് ഇനിയും ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വൃത്തങ്ങളുമായി ബന്ധപ്പെട്ടെങ്കിലും ഒരു സ്ഥിരീകരണവും ലഭിച്ചില്ല.

വ്യാഴാഴ്ച വൈകിട്ടോടെ തന്നെ ശബരിമലയിൽ വീണ്ടും യുവതി പ്രവേശനമുണ്ടാകുമെന്ന വാർത്ത പരന്നിരുന്നു. എന്നാൽ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ഇവർക്ക് 50 വയസിന് മുകളിലാണ് പ്രായമെന്നായിരുന്നു ലഭിച്ച മറുപടി. കൂടാതെ ഇവരുടെ ഗർഭപാത്രം നീക്കം ചെയ്തതാണെന്നും പൊലീസ് പറഞ്ഞിരുന്നു. ഇവരെ മരക്കൂട്ടത്ത് വെച്ച് ആളുകൾ തടഞ്ഞുവെന്നും തിരിച്ചുപോയെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ സമയത്തെല്ലാം യുവതിയും ഭർത്താവും സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.