ചെന്നൈ: തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്തുകൊലപ്പെടുത്തി. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന് സമീപമാണ് യുവാവ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയത്. മദ്രാസ് ക്രിസ്ത്യൻ കോളജ് വിദ്യാർത്ഥിനി എം ശ്വേതയാണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം.

താംബരം റെയിൽവേ സ്റ്റേഷന് സമീപം രാമചന്ദ്രൻ എന്ന യുവാവാണ് ശ്വേതയെ ആക്രമിച്ചത്. കഴുത്തിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ശ്വേതയെ ആക്രമിച്ചതിന് പിന്നാലെ രാമചന്ദ്രൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കഴുത്തുമുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.