തിരുവനന്തപുരം: പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചതിന് പിന്നിൽ കുടുംബ കലഹത്തിനൊപ്പം സ്വത്ത് മോഹവും. മുടവന്മുകളിൽ താമസിക്കുന്ന സുനിൽ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സുനിലിന്റെ മരുമകനായ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാൽ വിശദ ചോദ്യം ചെയ്യൽ നടന്നിട്ടുമില്ല.

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സുനിൽ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. അരുണും ഭാര്യയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് അരുണിന്റെ ഭാര്യ സുനിലിന്റെ വീട്ടിലേക്കു മടങ്ങി എത്തിയിരുന്നു.ഇവരെ തിരികെ കൊണ്ടുപോകാനായി അരുൺ വൈകിട്ട് 7 മണിയോടെ വീട്ടിലെത്തി. എന്നാൽ ബന്ധം തുടരാൻ താൽപര്യമില്ലെന്നു സുനിൽ പറഞ്ഞതു പ്രകോപനത്തിനു കാരണമായി എന്നാണ് സൂചന. ഇതിനൊപ്പം സ്വത്ത് വിഷയത്തിലെ ചർച്ചകളും ഇവിടെ നടന്നു. സ്വത്തിന് വേണ്ടിയാണ് മകളെ കൊണ്ടു പോകാൻ ശ്രമിക്കുന്നതെന്ന നിഗമനത്തിലായിരുന്നു സുനിൽ. അതുകൊണ്ട് കൂടിയാണ് ശക്തമായി ഈ നീക്കത്തെ എതിർത്തത്.

തുടർന്ന് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് സുനിലിനെയും അഖിലിനെയും അരുൺ കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണു കുത്തേറ്റത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ പൊലീസ് പിടികൂടുകയായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതക ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനിൽ വച്ച് പൂജപ്പുര പൊലീസ് പിടികൂടി. മദ്യലഹരിയിലായിരുന്നു അരുൺ എന്നാണ് നാട്ടുകാർ പറയുന്നത്.

വാടകയ്ക്ക് താമസിക്കുകയാണ് സുനിൽ. ഓട്ടോറിക്ഷ ഓടിച്ചാണ് സുനിൽ കുടുംബം പോറ്റുന്നത്. സുനിലിന്റെ മകളും മരുമകൻ അരുണും തമ്മിൽ ഏറെ നാളായി അകൽച്ചയിലായിരുന്നു. ബന്ധം വഷളായതിനെ തുടർന്ന് സുനിലിന്റെ മകൾ അരുണിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇന്ന് വൈകീട്ട് സുനിലിന്റെ വീട്ടിൽ വന്ന് മകളെ തിരികെ തന്റെ കൂടെ വിടണമെന്ന് അരുൺ ആവശ്യപ്പെട്ടു. എന്നാൽ അരുണുമായുള്ള ബന്ധത്തിന് മകൾക്ക് താത്പര്യമില്ലെന്നും വിവാഹമോചനത്തിന് തീരുമാനിച്ചതായും സുനിലും മകളും ഉറപ്പിച്ച് പറഞ്ഞു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സിഐ.ടി.യു തൊഴിലാളിയാണ് സുനിൽ. സുനിലിന്റെ മരുമകനും മുട്ടത്തറ സ്വദേശിയുമായ അരുണിന്റെ കുടുംബം മുടവന്മുകളിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. സുനിലിന്റെ മകൾ അപർണയും അരുണും തമ്മിൽ ഏറെ നാളായി അകൽച്ചയിലായിരുന്നു. അരുണിന്റെ മദ്യപാനമായിരുന്നു പ്രശ്നം. ഇതേത്തുടർന്ന് അപർണ അരുണിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് താമസം മാറ്റി. ഇന്നലെ വൈകിട്ട് സുനിലിന്റെ വീട്ടിൽവന്ന് അപർണയെ തിരികെ തന്റെ കൂടെ വിടണമെന്ന് അരുൺ ആവശ്യപ്പെട്ടു. എന്നാൽ ബന്ധം തുടരാൻ താത്പര്യമില്ലെന്നും വിവാഹമോചനത്തിന് തീരുമാനിച്ചതായും സുനിലും മകളും ഉറപ്പിച്ചു പറഞ്ഞു. ഇതാണ് പ്രകോപനമായത്.

ജഗതി സ്വദേശികളായ സുനിലും അഖിലും ഒരുവർഷമായി മുടവന്മുകളിൽ വാടകക്ക് താമസിക്കുകയാണ്. വിദേശത്ത് ജോലിയുള്ള അഖിൽ ദിവസങ്ങൾ മുമ്പാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ അരുൺ ബുധനാഴ്‌ച്ച നടക്കുന്ന സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് അഖിലുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടയിൽ ഇരുവരും തമ്മിൽ കൈയാങ്കളി നടക്കുകയും അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് അരുൺ അഖിലിനെ കുത്തുകയുമായിരുന്നെന്ന് അയൽവാസികൾ പറയുന്നു.

ഇരുവരെയും പിടിച്ചുമാറ്റുന്നതിനിടയിലാണ് സുനിലിനും കുത്തേൽക്കുന്നത്. മദ്യലഹരിയിൽ ആയതിനാൽ അരുണിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.