ന്യൂഡൽഹി: ഉത്തരാഖണ്ഡ് പ്രളയത്തിൽ മരണം പതിനേഴായി. നൈറ്റിനാളിൽ മേഘവിസ്ഫോടനത്തെ തുടർന്ന് കനത്ത നാശനഷ്ടമാണുണ്ടായത്. മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലുമായി നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്. നൂറിലധികം പേരാണ് ഇവിടെ കുടുങ്ങു കിടക്കുന്നത്.

നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് മേഘ വിസ്‌ഫോടനമുണ്ടായത്. നൈനിറ്റാൾ നദി കരവിഞ്ഞൊഴുകയുകയാണ്. ചുറ്റും വെള്ളം നിറഞ്ഞതിനെ തുടർന്ന് നൈനിറ്റാളിലെ വിവിധ ഹോട്ടലുകളിലായി നൂറിലേറെ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ബദരീനാഥ് ദേശീയ പാതയിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന കാർ മലയിടിച്ചിൽ പെട്ടു. ബോർഡർ റോഡ് ഓർഗനൈസേഷൻ യാത്രക്കാരെ പിന്നീട് സാഹസികമായി രക്ഷപ്പെടുത്തി.



ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളിലായി മരിച്ച പതിനേഴ് പേരിൽ മൂന്ന് പേർ നേപ്പാളിൽ നിന്നുള്ള തൊഴിലാളികളും മറ്റുള്ളവർ പ്രദേശ വാസികളുമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സർക്കാർ വിലക്കിയിട്ടുണ്ട്. മല ഇടിഞ്ഞതിനെ തുടർന്ന് ദേശീയ പാതവഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി തീർത്ഥാടകർ ബദരീനാഥ് ക്ഷേത്രത്തിൽ കുടുങ്ങിയിരിക്കുകയാണ്. നന്ദാകിനി നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കക്കിടയാക്കുന്നു.



പടിഞ്ഞാറൻ ഉത്തർപ്രദേശിലും, തെക്കൻ ബംഗാളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പിന്തുണയും വാഗദാനം ചെയ്തു. സംസ്ഥാന ത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫീസും അറിയിച്ചു.