തിരുവനന്തപുരം: മുൻകൂട്ടി അറിയിക്കാത്ത ഒരുവാചകം റിപ്പോർട്ടിലുണ്ടെന്ന് തെളിയിക്കാൻ ധനമന്ത്രിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ. നിയമസഭയുടെ അവകാശം ധനമന്ത്രി ലംഘിച്ചു. ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് കാണാനില്ലെന്ന് പറയുന്നത് വിചിത്രമാണെന്നും മന്ത്രി രാജിവയ്ക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.

അതേസമയം, കിഫ്ബിയിൽ സിഎജി തന്നത് അന്തിമ റിപ്പോർട്ടെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. കരട് റിപ്പോർട്ടെന്ന് പറഞ്ഞത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ചട്ടലംഘനമായിക്കോട്ടെ. അത് നിയമസഭയിൽ നോക്കാം. കരടിൽ ഇല്ലാത്ത നാലുപേജ് കൂട്ടിച്ചേർത്തത് ഡൽഹിയിൽ നിന്ന് പറഞ്ഞിട്ടാണ്. കേരളത്തിനെതിരെ ഗൂഢാലോചനയെന്നും സിഎജി റിപ്പോർട്ട് ഏകപക്ഷീയമെന്നും തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു. വികസനത്തെ എങ്ങനെ ബാധിക്കുമെന്നാണ് നോക്കേണ്ടത്. യുഡിഎഫ് ഇതേക്കുറിച്ചാണ് പറയേണ്ടതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിഎജി റിപ്പോർട്ട് കരടോ അന്തിമമോ എന്നതല്ല പ്രശ്‌നമെന്നും വികസനത്തെ എങ്ങനെ ബാധിക്കുമെന്നാണ് നോക്കേണ്ടതെന്നും തോമസ് ഐസക്. യുഡിഎഫ് ഇതേക്കുറിച്ചാണ് പറയേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. മസാല ബോണ്ട് ഇറക്കിയത് റിസർവ് ബാങ്ക് അനുവാദത്തോടെ. ഭരണഘടനാലംഘനമില്ലെന്നും മന്ത്രി പറഞ്ഞു.

മസാല ബോണ്ട് ഇറക്കിയത് റിസർവ് ബാങ്ക് അനുവാദത്തോടെ, ഭരണഘടനാലംഘനമില്ല. 'കിഫ്ബി' വായ്പയെടുത്തത് സർക്കാരല്ല, അതിനാൽ കേന്ദ്ര അനുവാദം വേണ്ട. സിഎജി റിപ്പോർട്ട് ഏകപക്ഷീയമാണ് സർക്കാരുമായി ചർച്ച നടത്താതെയെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് 'കിഫ്ബി' ഓഡിറ്ററായത് ടെൻഡർ വഴിയാണ്. കെ.എം.ഏബ്രഹാം 'കിഫ്ബി' തലപ്പത്ത് തുടരുമെന്നും ഐസക് പറഞ്ഞു.