തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായഅമ്മയുടെ കാമുകൻ ഒറ്റശേഖരമംഗലത്തെ പൂജാരി. വെള്ളറട ,ഒറ്റശേഖരമംഗലം , ആടു തല്ലി തുടങ്ങിയ സ്ഥലങ്ങളിലെ ചില ക്ഷേത്രങ്ങളിലെ പൂജാരിയാണ് അറസ്റ്റിലായത്.പീഡനത്തിന് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായിട്ടുണ്ട് . ഇരുവരും കാട്ടാക്കടക്കടുത്ത്മഠത്തിക്കോണത്ത് വാടക വീടെടുത്ത് ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചു വരികയായിരുന്നു .

പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മയുടെ കാമുകനായ നെല്ലിക്കാല സ്വദേശി ഇവരുടെ ബന്ധുകൂടിയാണ്. വീട്ടിലെ നിത്യ സന്ദർശകനായിരുന്ന ഇയാൾ പെൺകുട്ടിയുടെ അമ്മയുമായി അവിഹിതം തുടരാൻ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. പെൺകുട്ടിയുടെ അച്ഛനോ ബന്ധുക്കളോ അറിയാതെ അമ്മ തന്നെയാണ് മകളെ കാമുകന് കല്യാണം കഴിച്ചു കൊടുക്കാമെന്ന് സമ്മതിച്ചത് .

ഇതിന് ശേഷം അമ്മയുടെ അനുവാദത്തോടെ മകളെ കാമുകൻ പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷം മുൻപാണ് ഇങ്ങനെ ആദ്യ പീഡനം നടന്നത് . അച്ഛൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്തെല്ലാം വീട്ടിൽ എത്തുന്ന പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇതിനിടെ പെൺകുട്ടിയെ ഇയാൾക്കൊപ്പം വിവാഹം കഴിപ്പിച്ച് അയക്കാനാവില്ലന്ന് അച്ഛനും ബന്ധുക്കളും നിലപാട് എടുത്തതോടെ വീട്ടിൽ വന്ന് ഭീക്ഷണി മുഴക്കിയ പ്രതി കാമുകിയായ പെൺകുട്ടിയുടെ അമ്മയുടെ പിന്തുണയോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത് .

തുടർന്ന് കുട്ടിയുടെ അച്ഛൻ ആര്യങ്കോട് പൊലീസിൽ പരാതി നൽകിയതോടെപെൺകുട്ടിയുടെ അമ്മയുമായി പൂജാരി ഒളിച്ചോടുകയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ മാസം കാരക്കോണത്ത് ആശുപത്രിക്കു സമീപം നിൽക്കുകയായിരുന്ന പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ പ്രതി ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ എതിർപ്പിനെ തുടർന്ന് നടന്നില്ല. തുടർന്ന് പെൺകുട്ടിയും പിതാവും പരാതിപ്പെട്ടതിനെത്തുടർന്ന് വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും പെൺകുട്ടിയുടെ അമ്മയും കാട്ടാക്കടക്കടുത്തുള്ള മഠത്തിക്കോണത്ത് വാടകക്ക് തമസിക്കുന്നതായി കണ്ടെത്തിയത് .

പൊലീസ് അന്വേഷണം മനസിലാക്കി തമിഴ് നാട്ടിൽ ബസുക്കൾ ഉള്ള പെൺകുട്ടിയുടെ അമ്മയും യുവാവും കേരളം വിടാനും ആലോചിച്ച് ഉറച്ചിരുന്നു .അപ്രതീക്ഷിതമായി വന്ന സെമി ലോക്ക് ഡൗൺ കാരണമാണ് ഇവർക്ക് കാട്ടാക്കട വിട്ടു പോകാൻ കഴിയാതിരുന്നത് .