കണ്ണൂർ: ഇരിട്ടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഡിവൈഎഫ്ഐ പൊലിസിൽ കീഴടങ്ങി. ഇന്ന് രാവിലെ മുഴക്കുന്ന് പൊലിസിൽ. വി.കെ. നിധീഷാ (32) ണ് കീഴടങ്ങിയത്. അയൽവാസിയായ പതിനാലുകാരിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഒളിവിലായിരുന്ന പ്രതി ഒടുവിൽ കീഴടങ്ങുകയായിരുന്നു.

സിപിഎം നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ടി പി കേസ് പ്രതിയായ കൊടി സുനി ഒളിച്ചു താമസിച്ചിരുന്ന മുടക്കോഴിമലയിൽ ഇയാളുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതോടെ പൊലീസ് ഇടപെടൽ ശക്തമായി. മുടക്കോഴി മലയിലെ അറസ്റ്റ് ഒഴിവാക്കാനാണ് നിധീഷ് കീഴടങ്ങിയതെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വാർത്ത മറുനാടൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങൽ.

വീടിന് സമീപമുള്ള തോട്ടിൽ തുണി കഴുകുവാനെത്തിയ പെൺകുട്ടിയെ നിധീഷ് ബലം പ്രയോഗിച്ച് തൊട്ടടുത്തുള്ള സ്‌കൂൾ കെട്ടിടത്തിൽ എത്തിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. പോക്സോ, എസ്സിഎസ്ടി വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങൽ.

നേരത്തെ ഇയാൾ കൊല്ലം ജില്ലയിലാണെന്ന് വിവരമുണ്ടായിരുന്നു.എന്നാൽ ഇയാൾ കണ്ണൂർ ജില്ല വിട്ടു പോയില്ലെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നിലും ചില രാഷ്ട്രീയ ഇടപെടലായിരുന്നു. പൊലീസിന്റെ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കം. ഇതിനിടെ കേസ് ഒതുക്കി തീർക്കാനും ശ്രമം നടന്നു. എന്നാൽ കേസ് പിൻവലിക്കില്ലെന്ന് കുട്ടിയുടെ കുടുംബം നിലപാട് എടുത്തു,. ഇതോടെയാണ് പ്രതിക്ക് കീഴടങ്ങേണ്ടി വന്നത്.

പ്രതി പ്രദേശത്തെ ഡിവൈഎഫ്ഐ നേതാവായതിനാൽ പൊലീസിനു മേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും കേസ് ഒതുക്കാൻ ശ്രമം ഉണ്ടെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് നേതാവിന്റെ പീഡനത്തിന് ഇരയായത്. പരാതിയിൽ കഴമ്പുണ്ടെന്നും എന്നാൽ പെൺകുട്ടി ഒന്നും തുറന്നു പറയുന്നില്ലെന്നുമാണ് പൊലീസ് പറഞ്ഞികുന്നത്. കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കി അന്വേഷണം തുടരുമെന്ന് ഇരിട്ടി ഡിവൈ.എസ്‌പി പ്രിൻസ് അബ്രഹാം അറിയിച്ചിരുന്നു.

പ്രതിക്ക് കുട്ടിയുടെ വീടുമായി അടുപ്പമുണ്ടായിരുന്നു. വീടിന് പിന്നിലെ തോട്ടിൽ തുണി കഴുകി മടങ്ങിയ പെൺകുട്ടിയെ ഇയാൾ തൊട്ടടുത്ത സ്‌കൂൾ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പീഡനത്തിന് ശേഷം മടങ്ങിയ ഇയാളെ കണ്ട പ്രദേശവാസി പെൺകുട്ടിയുടെ അച്ഛനെ അറിയിച്ചു. കുട്ടിയോട് തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഈ മാസം ഇരുപതിനാണ് അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

പോക്സോ, എസ്.സി.-എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം എന്നിവ ചേർത്താണ് പൊലീസ് കേസെടുത്തത്. മെഡിക്കൽ പരിശോധനയിൽ പീഡനം തെളിഞ്ഞിട്ടുണ്ട്.