വയനാട്: വയനാട്ടിൽ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം. ഞായറാഴ്ച രാവിലെയാണ് കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലൻ കുത്തേറ്റു മരിച്ചത്.

എന്നാൽ, രണ്ടു ദിവസമായിട്ടും മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തില്ല. ബത്തേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടന്നില്ല.

കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും സർജൻ ഇല്ലെന്നായിരുന്നു വിശദീകരണം. മൃതദേഹം അഴുകിയെന്നും അധികൃതരുടെ അനാസ്ഥയാണ് കാരണമെന്നും ആരോപണം ഉയർന്നു. മൃതദേഹം സ്വമേധയാ ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.