പത്തനാപുരം: വന്യമൃഗങ്ങളെ വോട്ടയാടി ഇറച്ചി വിൽപ്പന നടത്തുന്ന നാലംഗ സംഘം പത്തനാപുരത്ത് പിടിയിൽ. വനംവകുപ്പിന്റെ ഫ്‌ളൈംഗ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്.ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും മ്ലാവിന്റെ അവശിഷ്ടങ്ങളും പിടിച്ചെടുത്തു.

ലേസർ ഘടിപ്പിച്ച തോക്ക്, വെടിമരുന്ന്, അമ്പും വില്ലും, ഇരുമ്പുകൊണ്ടുള്ള വിവിധ ആയുധങ്ങൾ എന്നിവയല്ലൊം സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. സംഘം രണ്ടു ബൈക്കുകളിലായാണ് സഞ്ചരിച്ചിരുന്നത്.

വനത്തിൽ പോയി മൃഗങ്ങളെ വേട്ടയാടി ഇറച്ചിയും തോലും വലിയ വിലയ്ക്ക് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവർ. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും പിടിയിലായവരെ ചോദ്യം ചെയ്താലേ മറ്റ് ആളുകളെക്കുറിച്ച് വിവരങ്ങൾ ലഭിക്കൂ എന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.