ഹൈദരാബാദ്: പീഡനക്കേസ് പ്രതിയെ വെടിവെച്ചു കൊല്ലുമെന്ന മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു. തെലുങ്കാനയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിലെ പ്രതിയെ എൻകൗണ്ടറിൽ കൊല്ലുമെന്നാണ് തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.ഇ പ്രസ്താവനായാണ് സമിശ്ര ചർച്ചകൾക്ക് വഴിവെ്്ചത്.

കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണു പ്രതിയെ ഏറ്റുമുട്ടലിൽ െകാല്ലുമെന്നു മന്ത്രി പറഞ്ഞത്. പ്രതിയെ ഉടൻ പിടികൂടുമെന്നും ഇദ്ദേഹം പറഞ്ഞു.കേസിൽ 30കാരനെയാണ് പൊലീസ് തേടുന്നത്. പ്രതി പല്ലാകൊണ്ട സ്വദേശി രാജുവിന്റെ ചിത്രങ്ങളും തെലങ്കാന പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കു സർക്കാർ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പ്രതി പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ആരോപണമുണ്ട്. വൻരോഷമാണ് കുട്ടിയുടെ കൊലപാതകത്തിനു പിന്നാലെ ഉയരുന്നത്.

കുട്ടിയുടെ അയൽവാസി കൂടിയായ പ്രതിയാണ് ബലാൽസംഗം ചെയ്ത് കുട്ടിയെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണു മൃതദേഹം ലഭിച്ചത്.