അലിഗഢ് (യുപി): അശ്ലീല വീഡിയോയുടെ പേരിൽ ഭീഷണിപ്പെടുത്തിയ കാമുകനെ കൊലപ്പെടുത്തിയ യുവതിയും കൊലയ്ക്കു സഹായം ചെയ്ത സഹോദരനും പൊലീസ് പിടിയിൽ. യശോദാ ദേവി, സഹോദരൻ രാജ്കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദീപു കാന്തി എന്നയാളെ കൊലപ്പെടുത്തിയതിനാണ് അറസ്റ്റെന്ന് പൊലിസ് പറഞ്ഞു. യശോദാ ദേവിക്കു ദീപുവുമായി അവിഹിതബന്ധമുണ്ടായിരുന്നു. യശോദയുടെ നഗ്‌ന വിഡിയോ ദീപു ചിത്രീകരിക്കുകയും ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് യശോദ ദീപുവിനെ കൊലപ്പെടുത്തുകയായിരുന്നു. സഹോദരൻ രാജ്കുമാർ ഇതിനു സഹായം നൽകി.

ഡിസംബർ മൂന്നിനാണ് ദീപുവിനെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി. പത്തിന് മൃതദേഹം ഓടയിൽനിന്നു കണ്ടെടുത്തു. തുടർന്നു നടത്തിയ അന്വേഷണമാണ് യശോദാ ദേവിയിൽ എത്തിയത്.