ന്യൂൂഡൽഹി: പണം ലഭിക്കുന്നതിനായി പത്തുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ആൺകുട്ടികൾ അറസ്റ്റിൽ. 17ഉം 12ഉം വയസുള്ളവരാണ് അറസ്റ്റിലായത്.വട ക്കുകിഴക്കൻ ഡൽഹിയിലെ കജൂരി ഖാസ് പ്രദേശത്തുള്ള പള്ളിയിൽ നിന്നാണ് ഇന്നലെ 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തത്.പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മകനെ കാണാനില്ലെന്ന് പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ശ്രീ റാം കോളനിയിലെ മസ്ജിദിലേക്ക് പോയ മകനെ പിന്നീട് കാണാതായെന്നാണ് പിതാവ് പരാതിപ്പെട്ടത്. പള്ളിക്കുള്ളിൽ കുട്ടിയുടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് ചാക്കിട്ടു മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങെ; കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മോചിപ്പി ക്കാൻ പിതാവിൽ നിന്നു പണം ആവശ്യപ്പെടാനാണ് പ്രതികൾ പദ്ധതിയിട്ടത്. കുറച്ചു ദിവസങ്ങൾ ക്കു മുൻപ് കുട്ടിക്ക് ഉറക്ക ഗുളിക കലർത്തിയ വെള്ളം കുടിക്കാൻ നൽകിയെങ്കിലും പ്രയോജന മുണ്ടായില്ല. തുടർന്ന് വെള്ളിയാഴ്ച പ്രതികൾ മോമോസ് വാങ്ങുകയും ഒരുമിച്ചു കഴിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പള്ളിയുടെ ഒന്നാം നിലയിലേക്ക് കൊണ്ടുപോവുകയുമായി രുന്നു. മൂവരും ചേർന്ന് മോമോസ് കഴിച്ചതിനു ശേഷം 17 വയസ്സുകാരൻ കുട്ടിയെ കീഴ്പ്പെടുത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നും തുടർന്ന് പ്രതികൾ മൃതദേഹം ചാക്കിട്ടുമൂടിയിട്ട് കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു.