കരുനാഗപ്പള്ളി: വീട്ടിൽ മദ്യശാല നടത്തിവന്ന നിരവധി അബ്കാരി കേസിലെ പ്രതി അറസ്റ്റിൽ. കരുനാഗപ്പള്ളി പൊലീസ് നടത്തിയ റെയ്ഡിൽ വൻ വിദേശ മദ്യ ശേഖരമാണ് പിടികൂടിയത്.

പ്രതി ഓമനക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണത്തിന് വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 250 കുപ്പി വിദേശ മദ്യവുമായാണ് കൊല്ലം തഴവ സ്വദേശി ഓമനക്കുട്ടൻ പിടിയിലായത്.

കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഔട്ട്ലെറ്റുകളിൽ നിന്നും ബാറുകളിൽ നിന്നുമാണ് ഇയാൾ മദ്യം ശേഖരിച്ചത്. വീടിന്റെ ഉള്ളിലായി ചാക്കിലായി സൂക്ഷിച്ചിരുന്ന 135 ലിറ്റർ വിദേശമദ്യമാണ് പിടിച്ചെടുത്ത്. തിരുവോണദിവസം അതിരാവിലെ കരുനാഗപ്പള്ളി സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ഓമനക്കുട്ടനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എസ്ഐമാരായ അലോഷ്യസ്, ജോൺസ് രാജ്, എസ് ഐ അഫ്സൽ, സിപിഒ മാരായ അനിൽകുമാർ, വിഗ്നേഷ്, ഹരിദാസ്, ഹരികൃഷ്ണൻ എന്നിവരും പങ്കെടുത്തു.

ഓണക്കാലത്ത് അനധികൃത മദ്യവിൽപ്പന തടയുന്നതിനായി കർശന നിയന്ത്രണങ്ങളും പരിശോധനയും ഏർപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.