കൊച്ചി: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് ജനുവരി 17-ന്. പ്രധാനമന്ത്രി മോദി എത്തുന്നു എന്നതു കൊണ്ട് വലിയ തോതിൽ ഈ കല്യാണം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ മകളുടെ വിവാഹത്തിന് വേണ്ടി സുരേഷ് ഗോപിയും രാധികയും കഷ്ടപ്പെടുകയാണെന്ന് പറയുകയാണ് നടൻജയറാം.

ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി കൊണ്ടുകൊടുക്കുമെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറഞ്ഞത്.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ: ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ഇതിന് വേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരിൽ വച്ച് സ്വന്തം മകളുടെ കല്യാണമാണ്. ഓരോ കാര്യത്തിന് വേണ്ടിയും രാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം. പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും.

സ്വന്തം മോൾക്ക് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല. അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാർക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാൽ അവർക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപി.

അതേസമയം ഭാഗ്യ സുരേഷിന്റെ വിവാഹത്തിനു മുന്നോടിയായി നടന്ന സംഗീത് ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പാർട്ടിയിൽ പച്ച ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായ ഭാഗ്യയെയാണ് കാണാൻ സാധിക്കുന്നത്. ജനുവരി 17നാണ് ഭാഗ്യയുടെ വിവാഹം. മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞ വർഷം, സുരേഷ് ഗോപിയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടത്തിയത്.