കൊച്ചി: കസ്റ്റംസ് കമ്മീഷണർ സുനിൽകുമാറിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതി അടിസ്ഥാനമില്ലാത്തതെന്ന് പൊലീസ്. വാഹനത്തിലുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് സുനിൽകുമാറിന്റെ പരാതി കഴമ്പില്ലാത്തതെന്ന നി​ഗമനത്തിൽ പൊലീസ് എത്തിയത്. വെള‌ളിയാഴ്‌ച ഉച്ചയ്‌ക്ക് 2.45ന് കരിപ്പൂരിലേക്ക് പോകുന്നതിനിടെ എടവണ്ണയ്‌ക്ക് സമീപം തന്നെ അപായപ്പെടുത്താൻ ആസൂത്രിത ശ്രമമുണ്ടായെന്നായിരുന്നു കസ്റ്റംസ് കമ്മീഷണർ സുനിൽകുമാറിന്റെ ആരോപണം. ഫേസ്‌ബുക്കിലൂടെ സുമിത് കുമാർ ആരോപണം ഉന്നയിച്ചതിനെ തുടർ‌ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

എന്നാൽ സുനിൽ കുമാറിന്റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്തു. മനപ്പൂർവ്വം പ്രശ്നമുണ്ടാക്കിയതായി കണ്ടെത്താനായിട്ടില്ല. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെത്തുടർന്നുണ്ടായ പ്രശ്നം മാത്രമാണുണ്ടായത്. വാഹനത്തിലുള്ളവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊലീസ് പറഞ്ഞു.

എടവണ്ണപ്പാറയ്ക്കും കൊണ്ടോട്ടിക്കും ഇടയിൽ വച്ച് ഒരു വണ്ടി ഇവരെ ഫോളോ ചെയ്യുന്നതായി തോന്നി. ആ വണ്ടി സൈഡ് ചോദിച്ചിട്ട് കൊടുത്തില്ല എന്നാണ് പറയുന്നത്. ആ വണ്ടിയിലുണ്ടായിരുന്നത് രണ്ട് പേരാണ്. ഒരാൾ ജെസിം എന്ന് പേരായ, ഉന്നതവിദ്യാഭ്യാസമൊക്കെയുള്ള ആളാണ്. അയാളുടെ കസിനായ തസീമാണ് ഒപ്പമുണ്ടായിരുന്നത്. ആ വ്യക്തി അപകടത്തിൽ പെട്ട് കയ്യും കാലും നഷ്ടപ്പെട്ടയാളാണ്. ഹോണടിച്ചത് കേൾക്കാത്തതുകൊണ്ട് സൈഡ് കൊടുത്തില്ല എന്നാണ് അവര് പറയുന്നത്. പ്രാഥമിക അന്വേഷണത്തിൽ അങ്ങനെയാണ് വ്യക്തമായത്. കമ്മീഷണറുടെ വണ്ടി വരുന്നതൊന്നും ഇവർ ശ്രദ്ധിച്ചിട്ടില്ല.

സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ ആക്രമിക്കാൻ ശ്രമിച്ചതായി ഇന്നലെയാണ് പരാതി ഉയർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ മലപ്പുറം എടവണ്ണയ്ക്കടുത്താണ് സംഭവം നടന്നത്. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് സുമിത് കുമാർ ഫേസ്‍ബുക്കിൽ കുറിച്ചു. കരിപ്പൂരിലേക്ക് പോവുന്നതിനിടെ ആയിരുന്നു ആക്രമണ ശ്രമമെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്. തുടർന്ന്,
എറണാകുളം രജിസ്ട്രേഷനുള്ള കാർ നമ്പറടക്കം നൽകിയ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുക്കുകയായിരുന്നു. 

അബ്ദുൾ ഗഫൂർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐ20 കാറാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.കൽപ്പറ്റയിൽനിന്ന് കരിപ്പൂരിലെ കാർഗോ ഓഫീസിലേക്ക് വരുമ്പോൾ കസ്റ്റംസ് ഓഫീസറുടെ കാറിനെ അപകടകരമാംവിധം പിന്തുടർന്നു, മാർഗ തടസം സൃഷ്ടിച്ചു എന്നുള്ള പരാതിയിലാണ് കൊണ്ടോട്ടി പൊലീസിന്റെ നടപടി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ. കിരൺ ആണ് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.മുക്കത്തുനിന്ന് എടവണ്ണപ്പാറ വരെയും അവിടെനിന്ന് കൊണ്ടോട്ടി എത്തുന്നതു വരെയും കസ്റ്റംസ് കമ്മിഷണറുടെ കാറിനെ സംഘം പിന്തുടർന്നുവെന്നാണ് ആരോപണം.

മാർഗതടസ്സം സൃഷ്ടിക്കൽ, വാഹനം അശ്രദ്ധമായി ഓടിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലായവർ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് പിന്നീട് സുമിത് കുമാർ ആരോപിച്ചിരുന്നു. എന്നാൽ പ്രഥമദൃഷ്ട്യ, പിടിയിലായവർക്ക് അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിന് നേരെ കെടുവള്ളിയിൽവച്ചാണ് അക്രമണമുണ്ടായത്.കൽപറ്റയിൽ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങുകയായിരുന്നു കസ്റ്റംസ് കമ്മിഷണർ സുമീത് കുമാർ. കൽപ്പറ്റയിൽ മുക്കത്തെത്തിയ ശേഷമാണ് വാഹനങ്ങൾ പിൻതുടരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. കമ്മിഷണറുടെ വാഹനത്തിനു മുന്നിലും പിന്നിലുമായാണ് അക്രമികളുടെ വാഹനങ്ങൾ സഞ്ചരിച്ചത്. അൽപദൂരം പിന്നിട്ട ശേഷം രണ്ടു വാഹനങ്ങളും കസ്റ്റംസം കമ്മിഷണറുടെ വാഹനത്തിനു പിറകെയായി യാത്ര. കൊണ്ടോട്ടി വരെ രണ്ടു വാഹനങ്ങളും പിന്തുടരുകയായിരുന്നു.

കൊണ്ടോട്ടിയിൽനിന്ന് സുമീത്കുമാറിന്റെ വാഹനം കരിപ്പൂരേക്ക് തിരിഞ്ഞതോടെയാണ് രണ്ടു വാഹനങ്ങളും കടന്നുപോയത്. എറണാകുളം രജിസ്റ്റ്രേഷനിലുള്ള വാഹനങ്ങൾ ഒരാഴ്ച മുൻപ് നീലേശ്വരം, കൊടുവള്ളി സ്വദേശികൾ വാങ്ങിയതായി കസ്റ്റംസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപ് തുടർന്നാണ് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്. ഇതിനുമുൻപ് കൊച്ചിയിൽവച്ച് രണ്ടുതവണയും തിരുവനന്തപുരത്തുവച്ച് ഒരു തവണയും സുമീത്കുമാറിനുനേരെ സമാനരീതിയിലുള്ള ആക്രമണശ്രമമുണ്ടായിരുന്നു.

തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്നും അക്രമണത്തിന് പിന്നിൽ ഗൂഢസംഘമാണെന്നും സുമിത് കുമാർ തന്നെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഏതാനം ബൈക്കിലും കാറിലുമായെത്തിയ ഒരുസംഘം തന്റെ വാഹനം തടഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് സുമിത് കുമാർ പറയുന്നത്. തന്റെ ഡ്രൈവർ വാഹനം വേഗത്തിൽ എടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.