മലപ്പുറം: മലപ്പുറം ജില്ലയിലെ എടക്കരയിൽ നടന്നതും കൊണ്ടോയിലേതിന് സമാനമായി പീഡന ശ്രമം. വീണ്ടും വഴിയരികിൽവെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുയായിരുന്നു. മൂത്തേടം മരത്തിൽ കടവ് കുറ്റമ്പശേരി ഷൺമുഖദാസിനെയാണ് (38) കേസിൽ അറസ്റ്റു ചെയ്തത്. യുവതി ജോലി കഴിഞ്ഞു മടങ്ങവേ പിന്നിലൂടെയെത്തിയ പ്രതി കടന്നു പിടിച്ചു. കമുകിൻ തോട്ടത്തിലേക്കു വലിച്ചിഴക്കവെ യുവതി കുതറിമാറി. യുവതിയുടെ ശബ്ദം കേട്ടു സമീപത്ത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികളായ രണ്ടു പേരാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അറസ്റ്റു ചെയ്തു. മൂത്തേടം മരത്തിൽ കടവ് കുറ്റമ്പശേരി ഷൺമുഖദാസിനെയാണ് (38) എടക്കര പൊലീസ് ഇൻസ്‌പെക്ടർ പി.എസ്. മഞ്ജിത്ലാൽ അറസ്റ്റ് ചെയ്തത്. മൂത്തേടം മരത്തിൻകടവിലെ നാൽപ്പതുകാരിയെയാണ് ഇയാൾ കഴിഞ്ഞ ദിവസം അപമാനിക്കാൻ ശ്രമിച്ചത്. യുവതി ജോലി കഴിഞ്ഞു മടങ്ങവേ പിന്നിലൂടെയെത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു.

തുടർന്നു സമീപത്തെ കമുകിൻ തോട്ടത്തിലേക്കു വലിച്ചിഴക്കവെ യുവതി കുതറിമാറി. യുവതിയുടെ ശബ്ദം കേട്ടു സമീപത്ത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികളായ രണ്ടു പേരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇതിനിടെ പ്രതി ഓടി മറയുകയായിരുന്നു. കമുകിൻ തോട്ടത്തിനു സമീപം ആൾ താമസമില്ലാത്ത സ്ഥലത്ത് വച്ചാണ് പീഡനശ്രമം.

ഇയാൾ ക്രിമിനൽ സ്വഭാവമുള്ള ആളാണെന്നും ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തടഞ്ഞുവയ്ക്കൽ, കടന്നാക്രമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, മാനഹാനിയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.