ആലുവ: സ്ഥലം പാട്ടിനെടുത്ത് അടുപ്പക്കാരെ മാത്രം ഉൾപ്പെടുത്തി വിസ്തൃതമായ പ്രദേശത്ത് കൃഷി. വിളവെടുക്കാനും അതിർത്തി കടത്താനും പ്രയോജനപ്പെടുത്തിയിരുന്നത് ആദിവാസികളെ. ഹൈവേയിൽ എത്തിക്കുമ്പോൾ ഏറ്റുവാങ്ങാൻ ചുമതലപ്പെടുത്തിയിരുന്നത് ആയുധങ്ങളുമായി എന്തിനും തയ്യാറെടുത്തുനിൽക്കുന്ന സംഘങ്ങളെ. വിതരണത്തിനും വിൽപ്പനയ്ക്കുമായി സഞ്ചരിച്ചിരുന്നത് അതീവ ജാഗ്രതയോടെയെന്നും വിലിയിരുത്തൽ. ആന്ധ്രയിൽ നക്സൽസംഘങ്ങളുടെ പ്രവർത്തനമേഖലയായ ഗ്രാമമായ പാഡേരുവിൽ നിന്നും കേരളത്തിലേയ്ക്ക് വൻ തോതിൽ കഞ്ചാവ് കടത്തിയിരുന്ന പാലക്കാട് ചോക്കാട് ചാലുവരമ്പ് ഷറഫുദീനെ(39)ക്കൂറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവനരുന്ന വിവരങ്ങൾ ഇങ്ങിനെ:

വർഷങ്ങളായി ഇയാൾ ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നതായിട്ടാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. നക്സൽ ബാധിത പ്രദേശങ്ങളിലാണ് ഷറഫുദ്ദീൻ കഞ്ചാവ് കൃഷി നടത്തിയിരുന്നത്. ആദിവാസികളെ ഉപയോഗിച്ചാണ് കൃഷിയും വിളവെടുക്കലുമൊക്കെ മുന്നോട്ടുപോയിരുന്നത്.

ഗ്രാമത്തിൽ നിന്നും കാര്യപരിശോധനകളില്ലാതെ പുറത്തുകടക്കാൻ കഴിയുന്നത് ആദിവാസികൾക്കുമാത്രമാണ്. അതുകൊണ്ടുതന്നെ ഇവരിലെ ചെറുപ്പക്കാരെ ഉപയോഗിച്ചാണ് ഇയാൾ കഞ്ചാവ് പുറത്തെത്തിച്ചിരുന്നത്. ഗ്രാമത്തിന്റെ അതിർത്തികടത്തികൊടുത്താൽ പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുക ഇയാൾ ചുതലപ്പെടുത്തിയിട്ടുള്ള ക്രിമിനലുകൾ ഉൾപ്പെട്ട സംഘങ്ങളാണെന്നാണ് ഇവിടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്. കൈമാറ്റം നടക്കുനത് ഹൈവേളികളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

ഇടപാടുകളുടെ പ്രാധാന കേന്ദ്രം വിശാഖപട്ടണമായിരുന്നെന്നാണ് സൂചന. മാസങ്ങൾക്ക് മുമ്പ 150 കിലോ കഞ്ചാവുമായി മൂന്നംഗസംഘത്തെ പൊലീസ് പിടികൂടിയിരുന്നു.ഇവരിൽ നിന്നാണ് ഷറഫുദ്ദീനെകുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.തുടർന്ന് ഏറന്നാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്യത്തിൽ അങ്കമാലി ഇൻസെപ്കടർ സോണി മത്തായി ,എസ്‌ഐ ടി.എം സൂഫി എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ കൂടുതൽ അന്വേഷണങ്ങൾക്കായി ചുമതലപ്പെടുത്തുകയായിരുന്നു.

പൊലീസ് സംഘം വിശാഖപട്ടണം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലാവുന്നത്. നക്സൽ ഭീഷിണി നിലനിൽക്കുന്നതിനാൽ ഷറഫൂദ്ദീനെ കൃഷിസ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തിട്ടില്ലന്നാണ് അറിയുന്നത്. കേരളത്തിലെ കഞ്ചാവ്് വിതരണ ശൃംഖലയെകുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിരുന്നു.

പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ കേരളത്തിലേയ്ക്കുള്ള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ആന്ധ്രപ്രദ്ദേശിലെ നക്സൽ ബാധിത പ്രദേശങ്ങളാന്നെന്ന് മനസ്സിലായി. തുടർന്ന് പൊലീസ് സംഘം സ്ഥലങ്ങളിൽ പോയി പ്രാഥമിക അന്വേഷണം നടത്തി. അവിടെനിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണതിനായിമറ്റുരുസംഘത്തെ ജില്ലാപൊലീസ് മേധാവി ചുമതലപ്പെടുത്തി. ഇവർ നടത്തിയ അന്വേഷണത്തിൽ ഒഡീഷ-ജാർക്കണ്ട് അതിർത്തി പ്രദേശത്തുള്ള പാഡേരു എന്ന ഗ്രാമമാണ് കേരളത്തിലേയ്ക്കുള്ള കഞ്ചാവ് വിപണന-വിതരണ കേന്ദ്രം എന്ന് വ്യക്തമായി.

ഇവിടെ നിന്നാണ് കേരളം ,തമിഴ്‌നാട്, കർണാടക , ഉത്തർപ്രദ്ദേശ്,ര ാജസ്ഥാൻ എന്നീസംസ്ഥാനങ്ങളിലേയ്ക്ക് സംസ്ഥാനങ്ങളിലേയ്ക്ക് കഞ്ചാവ് കയറ്റി അയക്കുന്നതെന്നും മനസ്സിലായി. ഇവിടെനിന്നും കുറഞ്ഞ വിലയിൽ കിട്ടുന്ന കഞ്ചാവ് 10, 15 ഇരട്ടി വിലയ്ക്കാണ് മറ്റു സംസ്ഥാനങ്ങളിൽ വിൽപ്പന നടത്തുന്നതെന്നും പൊലീസ് സംഘം കണ്ടെത്തി. പ്രധാന കഞ്ചാവുവിൽപ്പനകാരുമായി ഷറഫുദ്ദിന് ബന്ധമുണ്ടെന്നുള്ള വിവരവും അന്വേഷക സംഘത്തിന് ലഭിച്ചിട്ടുണ്ട്. റിമാന്റിൽക്കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നീക്കത്തിലാണ് അന്വേഷക സംഘം.സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റോണി ആഗസ്റ്റിൻ, ഷൈജു ആഗസ്റ്റിൻ, ജീമോൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.