കുഴൽമന്ദം: കേരളത്തെ നടുക്കി മറ്റൊരു ദുരഭിമാന കൊലപാതകം കൂടി. പ്രണയ വിവാഹിതനായ യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനുംകൂടി നടുറോട്ടിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തേങ്കുറുശ്ശി ഇല മന്ദം ആറുമുഖന്റെ മകൻ അനീഷാണ് കൊല്ലപ്പെട്ടത്.ദുരഭിമാനകൊലയാണെന്ന് പൊലീസ് പറഞ്ഞു.

മൂന്നു മാസം മുമ്പാണ് കൊല്ലൻ സമുദായത്തിൽപ്പെട്ട അനീഷും പിള്ള സമുദായത്തിൽപ്പെട്ട പെൺകുട്ടിയും തമ്മിൽ വിവാഹിതരായത് .പ്രണയ വിവാഹമായിരുന്നു .പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിനോട് എതിർപ്പായിരുന്നു. വിവാഹത്തിനു ശേഷം രണ്ടു വട്ടം പെൺകുട്ടിയുടെ വീട്ടുകാർ അനീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയി.ക്രിസ്തുമസ് ദിവസം ഉച്ചയോടെ അനിഷ് സഹോദരനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ മാനാം കുളമ്പ് എന്ന സ്ഥലത്തു വെച്ച് പെൺകുട്ടിയുടെ അച്ഛൻ പ്രഭു ,അമ്മാവൻ സുരേഷ് എന്നിവർ വെട്ടി കൊല്ലുകയായിരുന്നു. കുഴൽമന്ദം പൊലീസ് കേസെടുത്തു. പ്രഭുവിനെ അറസ്റ്റു ചെയ്തു.സുരേഷ് ഒളിവിലാണ് .

അനീഷിന്റെ ഭാര്യാപിതാവും അമ്മാവനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. മൂന്ന് മാസം മുമ്പാണ് അനീഷിന്റെ വവാംഹ നടന്നത്. അതേസമയം അനീഷിന് വധഭീഷണിയുണ്ടായിരുന്നതായി സഹോദരനും സ്ഥിരീകരിച്ചു. ഭാര്യാ പിതാവ് കൊലയ്ക്ക് ശേഷം ഒളിവിൽ പോയെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇയാൾക്കായി തിരച്ചിൽ ശക്തമായി നടക്കുന്നുണ്ട്. അനീഷിന്റെ ഭാര്യയുടെ അമ്മാവനും അച്ഛനും തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സഹോദരൻ പറയുന്നു. അനീഷിന്റെ ശരീരത്തിൽ കുത്തേറ്റ നിരവധി പാടുകളുണ്ടെന്നും സഹോദരൻ വ്യക്തമാക്കി.

സാമ്പത്തികമായി രണ്ട് തട്ടുകളിലുള്ളവരാണ് അനീഷും ഭാര്യയും. പെയിന്റിങ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുമ്പാണ് പെൺകുട്ടി വീടുവിട്ട് ഇറങ്ങി വന്നത്. ഇതിന് ശേഷം അനീഷിനെ കൊല്ലുമെന്ന് പലവട്ടം ഭാര്യ വീട്ടുകാർ ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കി. സ്‌കൂൾ കാലം മുതൽ പ്രണയത്തിലായിരുന്ന യുവതിയുമായിട്ടാണ് അനീഷിന്റെ വിവാഹം നടന്നിരുന്നത്.

ഭാര്യാവീട്ടുകാരുടെ ഭീഷണിയെ പേടിച്ച് അനീഷ് വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ഈ അടുത്ത ദിവസങ്ങളിലാണ് അനീഷ് വീടിന് പുറത്തേക്കൊക്കെ ഇറങ്ങി തുടങ്ങിയത്. വീട്ടിനടുത്തുള്ള സ്ഥലത്ത് തന്നെയായിരുന്നു ഇന്ന് ജോലി.അത് കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടതും, കൊല്ലപ്പെട്ടതും.

നേരത്തെ അരീക്കോട് നടന്ന ദുരഭിമാന കൊലപാതകവും കേരളത്തെ നടുക്കിയിരുന്നു. ഈ കേസിലെ പ്രതിയെ കോടതി വെറുതേ വിടുകയാണ് ഉണ്ടായത്. മകൾ ആതിരയെ കൊലപ്പെടുത്തിയ അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജനെയാണ് കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ പ്രധാന സാക്ഷികളെല്ലാം കൂറ് മാറിയതാണ് പ്രതിയെ കുറ്റവിമുക്തനാക്കാൻ കാരണം.

മകൾ ദലിത് വിഭാഗത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കുന്നതു മൂലം കുടുംബത്തിനുണ്ടാകുന്ന അപമാനം ഭയന്നായിരുന്നു കൊലപാതകം . കൊയിലാണ്ടി സ്വദേശി ബ്രിജേഷുമായുള്ള പ്രണയത്തിൽ നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകൾ ആതിരയോട് രാജൻ പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആതിര തയ്യാറായിരുന്നില്ല. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ മറ്റു മാർഗമില്ലാതെ വന്നപ്പോൾ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. വിവാഹത്തിന്റെ തലേ ദിവസം മദ്യലഹരിയിൽ ആയിരുന്നു കൊലപാതകം.