തിരുവനന്തപുരം:  കാരക്കോണത്ത് വീട്ടമ്മ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് പൊലീസ്. ത്രേസ്യാപുരം സ്വദേശി 51 കാരി ശാഖാകുമാരി ആണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തി ൽ ഭർത്താവ് ബാലരാമപുരം സ്വദേശി 26 കാരനായ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് കാരക്കോണം മെഡിക്കൽ കോളജിൽ ശാഖാകുമാരിയെ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നില്ല. തുടർന്ന് മൃതദേഹത്തിൽ നടത്തിയ പരിശോധനയെത്തുടർന്ന് ഡോക്ടർമാർ പ്രകടിപ്പിച്ച സംശയത്തെ തുടർന്നാണ് ഭർത്താവ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആശുപത്രയിൽ എത്തിച്ചശേഷം പുലർച്ചെ ക്രിസ്തുമസ് ദീപാലങ്കാരത്തിൽ നിന്നും ഷോക്കേറ്റതാ ണെന്നാണ്  അരുൺ പറഞ്ഞത്. എന്നാൽ തുടർന്ന് നടത്തിയപരിശോധനയിൽ ഡോക്ടർമാർക്ക് ചിലസംശങ്ങൾ തോന്നുകയും അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് പൊലീസ് ആശുപത്രിയിൽനിന്ന് അരുണിനെ കസ്റ്റഡിയിലെടുത്തത്.അരുണിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വീട്ടിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

അതേസമയം ശാഖാകുമാരിയുടെ ബന്ധുക്കൾ അരുണിനെതിരെ രംഗത്ത് വന്നു.ക്രിസ്മസ് അലങ്കാര ലൈറ്റുകൾ സ്ത്രീയുടെ ശരീരത്തിൽ ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്.രണ്ടുമാസം മുൻപാണ് ഇരുവരും വിവാഹിതരായത്.