കണ്ണൂർ: കണ്ണൂർ ജില്ലയിൽ കഴിഞ്ഞ അഞ്ചു ദിവസമായി മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം ഈമാസം17 വരെ നീട്ടി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു. കാലവർഷം ശക്തിപ്രാപിച്ചതുകാരണം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.പുഴകൾ കരകവിഞ്ഞൊഴുകുന്നുണ്ട്. ചെങ്കൽ, കരിങ്കൽ ക്വാറികളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.