നെടുങ്കടം: സംസ്ഥാനത്ത് ഭർതൃവിട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവതികൾ ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയാവുകയാണ്. സംഭവത്തിന്റെ തുടർച്ചയെന്നോണമാണ് നെടുങ്കണ്ടത്ത് ഭർതൃമതിയായ യുവതിയെ ഭർത്താവിന്റെ വിട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നെടുങ്കണ്ടത്തെ ജയിൽ വാർഡൻ കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവികയുടെ മരണത്തിൽ സർവ്വത്ര ദൂരൂഹത.

24 കാരിയായ ദേവികയെ അർജ്ജുന്റെ വീട്ടിലെ ശുചിമുറിയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് അർജ്ജുൻ പൊലീസിന് നൽകിയ മൊഴി.തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാത്രി ശുചിമുറിയിൽ പോയ ദേവികയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിൽ ശുചിമുറിയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് അർജ്ജുൻ പറയുന്നത്. എന്നാൽ പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കപ്പുറത്തേക്കുള്ള ദൂരൂഹത സംഭവത്തിനുണ്ടെന്ന് ബോധ്യപ്പെട്ടത്.

സംശയത്തെ ബലപ്പെടുത്തി മുറിക്കുള്ളിൽ തകർന്ന നിലയിൽ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.ഇതിനെ തുടർന്ന് മരണത്തിൽ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളുടെ ആരോപിച്ചു.കട്ടപ്പന ഡിവൈഎസ്‌പി നിഷാദ്, നെടുങ്കണ്ടം സിഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്‌പി പറഞ്ഞു.വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

സന്യാസിയോട് സ്വദേശിനിയായ ദേവിക നെടുങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർത്ഥിനിയാണ്. ദേവികുളം സബ്ജയിലിലെ വാർഡനാണ് അർജുൻ.മൂന്നര വയസ്സുള്ള ആര്യൻ ഏക മകനാണ്.മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി സംസ്‌കരിച്ചു.