ചിറ്റാരിക്കാല്‍: വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ പെട്രോള്‍ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ മാസങ്ങള്‍ക്ക് ശേഷം പോലിസ് അറസ്റ്റ് ചെയ്തു. കൂവപ്പാറയിലെ അജേഷിനെ (34) ചിറ്റാരിക്കാല്‍ ആണ് പിടിയിലായത്. മേയ് 11-ന് വീട്ടിലേക്കുപോകുകയായിരുന്ന കൂവപ്പാറയിലെ വാളുപറമ്പിലെ അതുല്‍ രാജീവിനുനേരെയാണ് പെട്രോള്‍ബോംബേറുണ്ടായത്.

അജേഷിനെതിരേ ഒരു കേസില്‍ സാക്ഷിപറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. കുറ്റകൃത്യത്തിനുശേഷം നാടുവിട്ട അജേഷ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.