കൊൽക്കത്ത: സുഹൃത്ത് തമാശയായി കംപ്രസറിലൂടെ ശരീരത്തിലേക്ക് കാറ്റ് അടിച്ചുകയറ്റിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ഹൂഗ്ലി നോർത്ത് ബ്രൂക്ക് ചണമില്ലിലെ തൊഴിലാളിയായ റഹ്മത്ത് അലിയാണ് (23) മരിച്ചത്.

സുഹൃത്തായ ഷഹ്സാദ് ഖാനാണ് കാറ്റടിച്ചുകയറ്റിയത്. അലി പ്രതിരോധിച്ചെങ്കിലും ഷഹ്സാദ് വിടാൻ ഭാവമുണ്ടായിരുന്നില്ല. പെട്ടെന്ന് റഹ്മത്ത് അലി തളർന്നു വീഴുകയായിരുന്നു. രാത്രി ഷിഫ്റ്റിൽ ജോലിക്കെത്തിയതായിരുന്നു റഹ്മത്ത് അലി. ഇയാളെ പിടികൂടി ഷഹ്സാദ് ഖാൻ മലദ്വാരത്തിലൂടെ കംപ്രസർ ഉപയോഗിച്ച് ശരീരത്തിലേക്ക് വായു പമ്പ് ചെയ്യുകയായിരുന്നു

കാറ്റിന്റെ സമ്മർദത്തിൽ അലിയുടെ കരൾ പൂർണമായും നശിച്ചു. ഹൂഗ്ലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. എയർ പമ്പ് ഉപയോഗിച്ച് മില്ലിലെ ചണം വൃത്തിയാക്കുന്നയാളാണ് ഷഹ്‌സാദ്.