കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് പയ്യോളി പുതിയോട്ടിൽ വീട്ടിൽ ഫഹദാണ് അറസ്റ്റിലായത്. ബാലുശ്ശേരി പൊലീസ് പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2020 ഡിസംബർ 12നാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് നാല് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇത്രയും ദിവസം പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പ്രതിയുടെ വീട്ടുകാർ ഇക്കാര്യം അറിയുകയും ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി പെൺകുട്ടിയെ പയ്യോളിയിലുള്ള പ്രിയുടെ വീട്ടിലെത്തിച്ചത്. ഇവിടെ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചതു. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണിത്ത് എത്തിയപ്പോഴേക്കും പ്രതി സ്വന്തം വീട്ടിൽ നിന്നും രക്ഷപ്പെട്ടിരുന്നു.

പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വോഷണത്തിലാണ് പ്രതിയെ ഒളിവിൽ കഴിയുന്ന നിലയിൽ മറ്റൊരു വീട്ടിൽ നിന്നും കണ്ടെത്തിയത്. ബാലുശ്ശേരി എസ്എച്ച്ഒ ജിവൻ ജോർജ്ജ്, എസ്ഐ മധു മൂത്തേടം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.