ന്യൂഡൽഹി: കോവിഡ് ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദർശനം ബംഗ്ലാദേശിലേക്ക്. ഇന്നും നാളെയും ബംഗ്ലാദേശ് സന്ദർശിക്കുന്ന മോദി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചർച്ച നടത്തും. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും മോദി പങ്കെടുക്കും.

കോവിഡിനു ശേഷം ആദ്യ യാത്ര ഇന്ത്യയ്ക്ക് ആഴത്തിൽ സൗഹൃദമുള്ള അയൽരാജ്യത്തേക്ക് ആണെന്നത് സന്തോഷം നൽകുന്നതാണെന്ന് മോദി പറഞ്ഞു. ബംഗ്ലാദേശിന്റെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പിന്തുണ നൽകാനും സന്ദർശനം ഉപയോഗിക്കുമെന്ന് മോദി പ്രസ്താവനയിൽ പറഞ്ഞു.