മുംബൈ:സ്യകാര്യ നിമിഷങ്ങളിൽ പകർത്തിയ സെൽഫി ചിത്രം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 17 കാരൻ പിടിയിൽ.മുംബൈയിലാണ് സംഭവം.പീഡനത്തിനിരയായ പെൺകുട്ടിയും ആൺകുട്ടിയും നേരത്തേ പരിചയമുള്ളവരാണ്.ഒക്ടോബർ 10ന് പെൺകുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇരുവരും ചുംബിക്കുന്ന സെൽഫിയെടുത്തിരുന്നു.ഈ ചിത്രം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു യുവാവിന്റെ പീഡനം.

ജന്മദിനം കഴിഞ്ഞുള്ള ദിവസം മുതൽ നവംബർ 26വരെ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു 17കാരനെന്ന് പൊലീസ് പറഞ്ഞു.തനിക്കൊപ്പം പുറത്തുപോകണമെന്നാവശ്യപ്പെട്ട് കോളജിലെത്തിയപ്പോൾ വിസമ്മതിച്ചതിനെ തുടർന്ന് ആൺകുട്ടി പെൺകുട്ടിയെ മർദ്ദിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.തുടർന്ന് നടന്ന കാര്യങ്ങൾ പെൺകുട്ടിയുടെ സുഹൃത്ത് മാതാപിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പൊലീസിൽ പരാതി നൽകിയത്.ആൺകുട്ടിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.ഇയാളെ ഡോങ്ക്രി കറക്ഷനൽ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.