മംഗളൂരു: വാട്‌സ്ആപ് വഴി ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതി. തൃശൂർ സ്വദേശി അബ്ദുൽ റഷീദിന് എതിരെ ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യ ജയനഗറിലെ യുവതിയാണ് സുള്ള്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഏഴു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് രണ്ടു പെൺമക്കളുണ്ട്.

ഗൾഫിൽ ജോലിചെയ്യുന്ന റഷീദ് രണ്ടു വർഷം മുമ്പ് ഭാര്യയേയും കൊണ്ടുപോയിരുന്നു. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് വീട്ടിൽ എത്തിച്ച് ഭർത്താവ് തിരിച്ചുപോയി. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങൾ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ഇടപെട്ട് തീർക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, വാട്‌സ്ആപ് വഴി മുത്തലാഖ് ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.