കോഴിക്കോട്: കോഴിക്കോടിനെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. കോഴിക്കോട് പന്തീരാങ്കാവിൽ 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി ഉയർന്നത്. ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേസിലുൾപ്പെട്ട ഒരു പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. രണ്ടു ദിവസം മുമ്പാണ് പൊലീസിൽ പരാതി ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ചൂണ്ടയെറിഞ്ഞാണ് പെൺകുട്ടിയെ സംഘം വലയിലാക്കിയത്. സോഷ്യൽ മീഡിയയിലൂടെ പ്രതികളിലൊരാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു.

തുടർന്ന് കോഴിക്കോട്ടെ ഒരു ഫ്ലാറ്റിലെത്തിച്ചു. ഇവിടെ വെച്ച് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി മയക്കി കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിലെ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.