തൃശൂർ:തയ്യൽക്കടയിൽ യൂണിഫോമിനായി അളവെടുക്കാനെത്തിയ പെൺകുട്ടിയ പീഡിപ്പിച്ച തയ്യൽക്കാരന് ശിക്ഷ വിധിച്ച് കോടതി.7 വർഷം മുൻപ് നടന്ന സംഭവത്തിലാണ് പ്രതിക്ക് 17 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്.തളിക്കുളം കാളിദാസാനഗർ കറുപ്പൻ വീട്ടിൽ രാജനെയാണ്(51) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.

2015ലായിരുന്നു കേസിനാസ്പദമായ സംഭവം.സ്‌കൂൾ യൂണിഫോം തയ്ക്കുന്നതിനു അളവെടുക്കുന്നതിനായി വീട്ടിൽ വന്ന ബാലികയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്നാണ് വാടാനപ്പിള്ളി പൊലീസിൽ പോക്‌സോ കേസ് പ്രകാരമുള്ള പരാതി നൽകിയത്.വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ഡി ശ്രീജിത്താണ് തുടർന്ന് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ(പോക്സോ) കെ എസ് ബിനോയി ഹാജരായി.കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും,തൊണ്ടിമുതലുകളും ഹാജരാക്കുകയും,ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.