തിരുവനന്തപുരം: മധ്യപ്രദേശിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക് എതിരെ അധികൃതർ നടപടിയെടുക്കണമെന്നും കാമ്പസിലെ എല്ലാ വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾക്കു നേരെയുണ്ടായ ആക്രമണം സ്വത്വത്തിന്റെ പേരിൽ വ്യക്തികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ചെറുക്കുന്നതിന്റെ ആവശ്യകതയിലേക്കാണ് ചൂണ്ടുന്നത്, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കാണ് മർദനമേറ്റത്. ഈ മാസം 10 ന് ആയിരുന്നു സംഭവം. കേരളത്തിൽ നിന്നുള്ള നാല് വിദ്യാർത്ഥികളെ സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിക്കുകയായിരുന്നു.

നഷീൽ, അഭിഷേക്, അദ്‌നാൻ, ആദിൽ റാഷിഫ് എന്നിവർക്കാണ് മർദനമേറ്റത്. കാമ്പസിനുള്ളിലെ വാട്ടർ ടാങ്കിന് മുകളിൽ കയറി സെൽഫി