കോഴിക്കോട്: മകൻ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികിൽ കഴിഞ്ഞത് മൂന്ന് ദിവസം. കല്ലുനിര മൂന്നാംകുഴി രമേശനെ (42) ആണ് വീട്ടിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രമേശനും അമ്മ മന്ദിയും മാത്രമാണ് ഈ വീട്ടിൽ താമസം. മകൻ മരിച്ചെന്ന് മന്ദിക്ക് മനസ്സലായിരുന്നില്ല. അതുകൊണ്ട് തന്നെ പുറം ലോകവും വിവരം അറിഞ്ഞില്ല.

ഇന്നലെ ഇവരുടെ സാമൂഹിക ക്ഷേമ പെൻഷൻ നൽകാൻ എത്തിയ ബാങ്ക് ജീവനക്കാർ ദുർഗന്ധം കാരണം അകത്തു കയറി നോക്കിയപ്പോഴാണ് രമേശനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രമേശന്റെ സഹോദരങ്ങൾ: സുരേന്ദ്രൻ, ഗിരിജ, പരേതനായ ഗിരീശൻ.