ഉഡുപ്പി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനും മകനും പോക്സോ നിയമപ്രകാരം അറസ്റ്റിലായി. ബല്ലാരിയിലെ ശിവശങ്കർ (58), സച്ചിൻ (28) എന്നിവരെയാണ് മണിപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനാലുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതായണ് പൊലീസിന് ലഭിച്ച പരാതി. പിതാവ് ശിവശങ്കർ ഒരു ഫുഡ് ഡെലിവറി കമ്പനിയിലും മകൻ സച്ചിൻ മണിപ്പാലിലെ ഒരു കാന്റീനിലുമാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ താമസസ്ഥലത്തിന്ന് അടുത്തുള്ള പെൺകുട്ടിയെ മകൻ പിഡിപ്പിച്ചു. പരാതിയുമായി അച്ഛന്റെ അടുത്ത് എത്തി.

അപ്പോൾ അച്ഛനും പെൺകുട്ടിയെ വെറുതെ വിട്ടില്ലെന്നാണ് റിപ്പോർട്ട്. പരാതി കേട്ട ശേഷം വീണ്ടും പീഡനം. മകൻ പീഡിപ്പിച്ചത് അറിഞ്ഞ അച്ഛൻ അവസരം ഉപയോഗിക്കുകയായിരുന്നു എന്നാണ് സൂചന. എന്നാൽ പോക്‌സോ ആക്ട് നിലനിൽക്കുന്നതിനാൽ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മണിപ്പാൽ പറക്കലയിലാണ് പീഡനം എന്നാണ് സൂചന.

ഉഡുപ്പി ചൈൽഡ് ഹെൽപ്പ് ലൈനിലാണ് പെൺകുട്ടിയുടെ പരാതി ആദ്യം എത്തുന്നത് .തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയും പീഡനത്തിനിരയായ പെൺകുട്ടിയെ ഇവരുടെ കൈകളിൽ നിന്ന് രക്ഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വനിതാ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രമോദ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്ഐ വയലറ്റ് ഫെമിന റെസ്‌ക്യൂ ഓഫീസർ, അശോക്, വനിതാ പൊലീസ് സ്റ്റേഷനിലെ ജ്യോതി എന്നിവരണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത് .