ചവറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സൈനികനെ കാശ്മീരിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്.ചവറ കൊറ്റൻകുളങ്ങര ചേരിയിൽ പുത്തൻവീട്ടിൽ അനു മോഹനെ(32)യാണ് അറസ്റ്റ് ചെയ്തത്. ചവറ തെക്കുംഭാഗം പൊലീസാണ് കശ്മീരിൽ നിന്ന് അറസ്റ്റ് ചെയ്തു.

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.സ്‌കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാറിൽ കയറ്റി പലയിടത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈനികനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

ജമ്മു കശ്മീരിലെ ലേയിൽനിന്ന് 200 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചുമ്മതാങ്ങിൽനിന്ന് സൈനികോദ്യോഗസ്ഥരുടെയും ജമ്മു കശ്മീർ പൊലീസ് കമ്മിഷണർ ചന്ദ്രൻ കോഫ്‌ളിയുടെയും സഹായത്തോടെ ജൗറി സൈനിക ക്യാമ്പിൽ എത്തിച്ച അനു മോഹനെ 15-ന് പൊലീസിന് കൈമാറുകയായിരുന്നു.

സബ് ഇൻസ്‌പെക്ടർ സതീശ് ശേഖർ, ഗ്രേഡ് എഎസ്ഐ. ഹരികൃഷ്ണൻ എന്നിവരാണ് പോക്‌സോ കേസിൽ പ്രതിയായ സൈനികനെ കശ്മീമിരീലെത്തി അറസ്റ്റ് ചെയ്തത്.തെക്കുംഭാഗം എസ്.എച്ച്.ഒ. ആയിരുന്ന പി.ജി.മധു, ഇൻസ്‌പെക്ടർമാരായ വിജയകുമാർ, ക്രിസ്റ്റിൻ ആന്റണി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയശേഷം തീവണ്ടിയിൽ ഞായറാഴ്ച രാത്രിയാണ് തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.ഇയാൾ വിവാഹിതനാണ്.