കൊച്ചി: എറണാകുളം നോർത്ത് പരമാര റോഡിൽ നിന്ന് മയക്കുമരുന്നുമായി സിനിമ-സീരിയൽ നടനെ എക്സൈസ് പിടികൂടിയത് കത്തിയുമായി. തൃക്കാക്കര പള്ളിലാംകര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദിനെ (40) യാണ് എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.

2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോർഫിൻ, 15 ഗ്രാം കഞ്ചാവ്, വളയൻ കത്തി എന്നിവ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെയുള്ള സിനിമകളിൽ പ്രസാദ് വില്ലൻ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം ഉപയോഗത്തിന് കൈയിൽ കരുതിയതാണ് മയക്കു മരുന്ന് എന്നാണ് നൽകിയ മൊഴി. ബംഗാളികളിൽ നിന്നാണ് ഇത് വാങ്ങിയതെന്നാണ് വെളിപ്പെടുത്തൽ.

എറണാകുളം സിഐ അൻവർ സാദത്തും പാർട്ടിയും ചേർന്നാണ് പസാദിനെ(40) അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 15 ലധികം കേസുകൾ ഉണ്ട്. ആക്ഷൻ ഹീറോ ബിജു, ഇബ, കർമനി എന്നി സിനിമകളിൽ വില്ലൻവേഷം അവതരിപ്പിച്ചിട്ടുണ്ട്. ഇയാൾ ക്വട്ടേഷൻ ഗുണ്ടായാണെന്ന് എക്‌സൈസ് പറയുന്നത്. പല ഭാഗത്തു നിന്നും ഭീഷണിയുണ്ട്. അതുകൊണ്ടാണ് കത്തി കരുതിയതെന്നാണ് നൽകിയ മൊഴി.

ചെറിയ അളവിൽ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അതുകൊണ്ട് തന്നെ സ്വന്തം ഉപയോഗത്തിനാണ് ഇത് കരുതിയതെന്ന മൊഴി വിശ്വസിക്കുകയാണ് എക്‌സൈസ്. പ്രതിക്കെതിരെ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോഡ്രാപിക്ക് സബ്സ്റ്റൻസ് വകുപ്പു പ്രകാരം കേസെടുത്തു. മുൻപ് നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ള ആളാണ് പ്രസാദ്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ ലഹരിമാഫിയായുടെ പ്രവർത്തനം സജീവമാണന്ന് മുൻപേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലഹരിപാർട്ടികളിൽ സിനിമാ പ്രവർത്തകരുടെ സാന്നിധ്യവും ചർച്ചയായിരുന്നു. മുൻപ് കാക്കനാട്ടെ ഫ്ളാറ്റിൽ നിന്ന് ഒരു സിനിമാ പ്രവർത്തകൻ നഗ്‌നനായി ഇറങ്ങിയോടിയത് ഏറെ വിവാദമായിരുന്നു. മറ്റൊരു പ്രമുഖ നടൻെ്റ പേരിലും ആരോപണം ഉയർന്നിരുന്നു.

എറണാകുളത്തെ ഒരു ഡിജെ പാർട്ടിയിൽ നിന്നും കഴിഞ്ഞ ദിവസവും മയക്കുമരുന്ന് പിടിച്ചിരുന്നു. ഇപ്പോൾ പിടിയിലായ പ്രസാദ് നിരവധി സിനിമാ ലോക്കേഷനുകളിൽ എത്തിയിരുന്നു.