കണ്ണൂർ: പാനൂർ പുല്ലൂക്കരയിൽ നടന്നത് അതിക്രൂരമായ കൊലപാതകം 'ഭാര്യയുടെ കഴുത്തറത്തു കൊന്നതിനു ശേഷം കൈത്തണ്ടയും മുറിച്ചു' പാനൂർ നഗരസഭയിലെ പുല്ലൂക്കരയിൽ പടിക്കൽ കൂലോത്ത് രതി (57) യെന്ന വീട്ടമ്മയാണ് ബുധനാഴ്‌ച്ച രാവിലെ അതിക്രൂരമായി കൊല്ലപ്പെട്ടത്. ഭർത്താവ് മോഹനനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. വീട്ടമ്മയുടെ കൊലപാതകത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് പുല്ലൂക്കര പ്രദേശം. പെരിങ്ങത്തൂർപുല്ലൂക്കര വിഷ്ണു വിലാസം യു.പി.സ്‌കൂളിനു സമീപത്തെ പടിക്കൂലോത്ത് രതി (50)ആണ് കൊല്ലപ്പെട്ടത്. കഴുത്ത് അറുത്താണ് ഭർത്താവ് മോഹനൻ രതിയെ കൊന്നത്. കഴുത്തറുക്കാൻ ഉപയോഗിച്ച ചെറു കത്തി പൊലീസ് പ്രതിയിൽ നിന്നും പിടിച്ചെടുത്തു.

കഴുത്തറുത്തതിനു ശേഷം മരിച്ചെന്ന് ഉറപ്പിക്കാൻ രതിയുടെ കൈത്തണ്ടയും മുറിച്ചിരുന്നു. ഭർത്താവ് മോഹനന് മനോവിഭ്രാന്തിയുള്ളതായി പ്രദേശവാസികൾ പറഞ്ഞു.ഇയാളെ പൊലിസ് കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്തു വരികയാണ്. മോഹനൻ ബ രതി ദമ്പതികൾക്ക് ധനുഷ്, ധനിഷ എന്നീ രണ്ടു മക്കളുണ്ട്.

ബുധനാഴ്‌ച്ച രാവിലെ പതിനൊന്നു മണിയോടെ വീടിന്റെ വാതിൽ അടച്ചു കുറ്റിയിട്ടതിനു ശേഷമാണ് ഭർത്താവ് മോഹനൻ ഭാര്യ രതിയെ അരുംകൊല ചെയ്തത്. രതിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളും നാട്ടുകാരും വാതിൽ പൊളിച്ചു അകത്തു കയറുകയായിരുന്നു മോഹനനെ ചൊക്‌ളി പൊലിസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. രതിയുടെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.